02/08/2025
ടൈറ്റാനിക് തകർന്നുകൊണ്ടിരിക്കുകയാണ്. കപ്പലിലെ യാത്രക്കാരും ജോലിക്കാരും പേടിച്ചു വിറച്ച് അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്. അവിടെയാണ് കപ്പലിലെ റൊട്ടി ഉണ്ടാക്കുന്ന ടീമിന്റെ തലവനും ഹെഡ് ബേക്കറുമായ ചാൾസ് മുന്നോട്ടു വരുന്നത്.
ലൈഫ് ബോട്ടുകളിൽ കയറി രക്ഷപ്പെടുന്നവർ പട്ടിണിയായിപ്പോവാതിരിക്കാൻ പരമാവധി ബ്രഡുകൾ ചാൾസ് വിതരണം ചെയ്തു.
അതിന് ശേഷം, പരമാവധി കുട്ടികളെയും സ്ത്രീകളെയും ലൈഫ് ബോട്ടിൽ കയറ്റി രക്ഷപെടുത്താൻ നിർദേശിച്ചു.
അവസാനം,
'ഇനി എന്തായാലും മുങ്ങും, അൽപനേരം കഴിയുമ്പോൾ താൻ ഈ ലോകത്ത് നിന്നില്ലാതാകും' എന്ന് തിരിച്ചറിഞ്ഞ നിമിഷം, കപ്പലിൽ പൊട്ടിക്കാതെ കിടക്കുന്ന മദ്യക്കുപ്പികൾ ലക്ഷ്യമാക്കി ചാൾസ് നടന്നു.
മദ്യം പരമാവധി കഴിക്കുക എന്നതായിരുന്നു ചാൾസ് ചെയ്ത അടുത്ത കാര്യം. ഒരു വൻ ദുരന്തം നേരിട്ട് കാണാതിരിക്കാൻ 'മദ്യപിച്ച് മദോന്മത്തനായി ബോധംകെട്ട് വീണ് കളയാം' എന്നതായിരുന്നില്ല ചാൾസിന്റെ ലക്ഷ്യം.
മദ്യപിച്ച് ലക്ക് കെട്ട ചാൾസ് തന്റെ ക്യാബിനിലേക്ക് നടന്നു. നടക്കുന്നതിനിടയിലും പരമാവധി മേശകളും കസേരകളും അയാൾ കടലിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടേയിരുന്നു.
കടലിൽ അകപ്പെട്ടിരിക്കുന്ന ആർക്കെങ്കിലും മുങ്ങിപ്പോകാതെ പിടിച്ചു നിൽക്കാൻ അത് സഹായമാവട്ടെ എന്ന് കരുതി.
അവസാനം അയാൾ കടലിലേക്ക് എടുത്ത് ചാടി. ഒരുപാട് ആളുകൾ കടലിൽ മരപ്പലകളിലൊക്കെ പിടിച്ചുകൊണ്ട് മുങ്ങി പോകാതിരിക്കാൻ കഷ്ടപ്പെടുകയാണ്. എന്നാൽ പലരും മിനിറ്റുകൾക്കകം ആ തണുപ്പിനെ അതിജീവിക്കാനാവാതെ മരിച്ച് വീണു.
പക്ഷെ, തന്റെ ശരീരത്തിലുള്ള ആൽക്കഹോൾ ആ കൊടും തണുപ്പിനെ പ്രതിരോധിക്കാൻ ചാൾസിനെ സഹായിച്ചു. മണിക്കൂറുകളോളം ആ തണുത്തുറഞ്ഞ അറ്റ്ലാന്റിക് സമുദ്രത്തിൽ ചാൾസ് ജീവനോടെ പിടിച്ചുനിന്നു.
തന്നെ കൊണ്ട് കഴിയുന്നത് പോലെ അയാൾ മുന്നോട്ട് തുഴഞ്ഞുകൊണ്ടേയിരുന്നു. അധികം താമസിയാതെ ഒരു ലൈഫ് ബോട്ട് അയാളുടെ രക്ഷയ്ക്കെത്തി.
ഒടുവിൽ കരയിലെത്തിയപ്പോൾ അയാളുടെ ശരീരത്തിൽ യാതൊരു പരിക്കും ഉണ്ടായിരുന്നില്ല. താൻ മണിക്കൂറുകളോളം കടലിൽ കിടന്നുവെന്ന് തെളിയിക്കാനുള്ള ഒരു ചെറിയ മുറിവ് പോലും.
ചാൾസിന്റെ കഥ ഇവിടെയും അവസാനിക്കുന്നില്ല. പിന്നീട് നേവിയിൽ ജോയിൻ ചെയ്ത് 78 - ആം വയസ്സുവരെ വിജയകരമായ ഒരു ജീവിതം ജിവിച്ചു തീർക്കുന്നത് വരെ.
പലപ്പോഴും Presence of Mind നിങ്ങളെ പല പ്രതിസന്ധികളിലും മുങ്ങി പോകാതെ കാക്കുന്നുവെന്ന് ചാൾസിന്റെ ജീവിതം തെളിയിക്കുന്നു.