Career Magazine E BOOKS

Career Magazine E BOOKS Career Magazine, well established educational magazine in India since 1984, now available in Newshun

Career Magazine, well established educational magazine in India since 1984, now available in Newshunt / Dailyhunt /Amazon/application in your smartphones.

11/08/2024

മഹാദുരന്തത്തിൻറെ പത്താം ദിനം : ഭൂമിയെ നശിപ്പിച്ചതാരാണ് ?

ഔദ്യോഗിക കണക്കനുസരിച്ചു ഇതുവരെ വയനാട്ടില്‍ നിന്ന് 148, നിലമ്പൂരില്‍ നിന്ന് 77 എന്നങ്ങനെ 225 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 192 ശരീരഭാഗങ്ങളും ഇതിനകം കണ്ടെടുത്തു. കേരളം കണ്ടത്തിൽവെച്ചു ഏറ്റവും വലിയ അപ്രതീക്ഷിത ദുരന്തം. കാത്തിരിക്കുന്ന , ഭയപ്പെട്ടിരിക്കുന്ന ദുരന്തങ്ങൾ ഇനിയുമുണ്ട് നമുക്ക് മുന്നിൽ...ഏതുനിമിഷവും തകരാവുന്ന അണക്കെട്ടുകൾ. അത് കണ്ടില്ലെന്ന് നടിക്കുന്ന ഉത്തരവാദപ്പെട്ടവർ!

'മനുഷ്യൻ എന്നൊരു ജീവി പ്രപഞ്ചത്തിനു ആവശ്യമുണ്ടായിരുന്നോ ?' എന്ന ഒരു ചർച്ചയിൽ ഉയർന്നുവന്ന വിശദീകരണങ്ങളിൽ , പ്രപഞ്ചത്തിനു ഏറ്റവും ദോഷം ചെയ്തത്, മറ്റു ജീവികളുമായി താരതമ്യം ചെയ്യുമ്പോൾ, മനുഷ്യ സമൂഹമാണ് എന്നതാണ് പരക്കെ ഉയർന്നുവന്ന അഭിപ്രായം. സ്വന്തം സുഖഭോഗങ്ങൾക്കായി പരിസ്ഥിക്ക് ഏറ്റവും ക്ഷതമേല്പിച്ചത് മനുഷ്യ ജീവിയാണ്. കൊല്ലം ജില്ലയിൽ മാത്രം നൂറിലധികം ക്വാറികൾ വെള്ളക്കെട്ടുകളായി നമുക്ക് മുന്നിൽ എന്ന് തിരിച്ചറിയുമ്പോൾ, ഭൂമിയുടെ അവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ.

പരിസ്ഥിതി സംരക്ഷണ ത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുമായി ജൂൺ അഞ്ച് ലോകമെമ്പാടും പരിസ്ഥിതി ദിന (World Environment Day ) -മായി ആഘോഷിക്കുന്നു. 1973 മുതൽ എല്ലാവർഷവും യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാമി (UNEP) -ൻറെ നേതൃത്വത്തിൽ നമ്മൾ ജൂൺ അഞ്ചിന് ലോകപരിസ്ഥിതി ദിനം ആഘോഷിക്കുന്നുണ്ട്. എല്ലാവർഷവും പരിസ്ഥിതി ദിന സന്ദേശം, നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും വരും തലമുറകൾക്ക് വേണ്ടി സുസജ്ജമാക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പ്രവർത്തനത്തിന് ആഹ്വാനം ചെയ്യുന്നു.

'ഹ്യുമൻ എൻവയോൺമെൻറ്' സംബന്ധിച്ച 1972 -ൽ സ്റ്റോക്ക്‌ഹോമിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പ്രഥമ സമ്മേളനത്തിൻറെ മുദ്രാവാക്യം 'ഒരേ ഒരു ഭൂമി' എന്നതായിരുന്നു. ഇത് സുസ്ഥിര വികസനത്തെ ആഗോള അജണ്ടയിൽ ഉൾപ്പെടുത്തുകയും ലോക പരിസ്ഥിതി ദിനം സ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. അങ്ങനെ നോക്കുമ്പോൾ ലോകം പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയിട്ട് അര നൂറ്റാണ്ടിലേറെയാകുന്നു.

ഈ ദിനത്തിൻറെ പ്രാധാന്യം ഭൂമിയിൽ ജീവിക്കുന്ന ഓരോ മനുഷ്യജീവിയും തിരിച്ചറിയേണ്ടതുണ്ട്. ഒരുപക്ഷെ നാം കരുതുന്നതിലും കൂടുതൽ ഉത്തരവാദിത്വമാണ് ജൂൺ അഞ്ച് നമ്മളിൽ ഏൽപ്പിക്കുന്നത്. അത് മരങ്ങൾ നടുന്നതിലോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നതിലോ മാത്രം അവസാനിക്കുന്നതല്ല . ഈ ഭൂമി അനുഭവിച്ച് പോരുന്ന പാരിസ്ഥിതിക പ്രതിസന്ധികളെ ക്കുറിച്ച് പഠിക്കാൻ മാനവ സമൂഹം കൂടുതൽ ഉത്തരവാദിത്വത്തോടെ തയ്യാറാകുകയും നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയും വേണം എന്ന് ലോകത്തെ ഓർമ്മിപ്പിക്കുകയാണ് . ലോകത്താകെയും ജലവും വായുവും മലിനമാവുകയാണ്, ചൂട് കൂടുകയാണ്, കാട്ടുതീ വർധിക്കുന്നു, മഞ്ഞുരുകുന്നു, ഉരുൾ പൊട്ടുന്നു, അണക്കെട്ടുകൾ തകരുന്നു,ഓസോൺ സംരക്ഷണം ഇല്ലാതാക്കുകയാണ്. നമ്മുടെ സുഖ സൗകര്യങ്ങൾക്ക് വേണ്ടി നടത്തുന്ന കണ്ടുപിടുത്തങ്ങളും ഉൽപ്പന്നങ്ങളും പ്രകൃതിക്കു നാശം വരുത്തുന്നു എന്നത് മനുഷ്യന് അറിയാതെയല്ല. സ്വാർത്ഥ താൽപര്യങ്ങളിൽ പ്രകൃതിയുടെ നന്മയുടെ വശങ്ങൾ ഇല്ലാതാക്കിക്കൊണ്ടാണ് മനുഷ്യൻ സുഖസൗകര്യങ്ങൾക്കായി പ്രകൃതിയെ നശിപ്പിക്കുന്നത്. മറ്റൊരു ജീവിയും പ്രകൃതിക്കു ദോഷം ചെയ്യുന്ന യാതൊന്നും ചെയ്യുന്നില്ല എന്ന് നാം തിരിച്ചറിയണം.

വളരെ വലിയ പാരിസ്ഥിതിക പ്രതിസന്ധികളാണ് നമ്മുടെ ഭൂമി (earth) ഇന്ന്അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും അപകടകരമായ രീതിയിൽ വർധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണം . നമ്മുടെ ഭൂമിയും വായുവും വെള്ളവും മലിനമാണ്. മാലിന്യങ്ങൾ പൊതു നിരത്തിലേക്കും അന്യരുടെ ഭൂമിയിലേക്കും പുഴയിലേക്കും കായലിലേക്കും കടലിലേക്കും വലിച്ചെറിയുമ്പോൾ നാം ഒരുനിമിഷം കൂടി ആലോചിക്കണം. കല്ല് പൊട്ടിക്കുമ്പോഴും കുഴിയെടുക്കുമ്പോഴും ഭൂമിയുടെ വേദന നാം തിരിച്ചറിയണം. അനുനിമിഷം നശിക്കുന്ന ആവാസ വ്യവസ്ഥ . ഒരു ദശലക്ഷത്തോളം ജീവിവർഗ്ഗങ്ങൾ ഇന്ന് വംശനാശ ഭീഷണിയിലാണ് എന്ന് നാം മനസ്സിലാക്കണം.

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ. മഴയും വെള്ളപ്പൊക്കവും കൊടുംകാറ്റും ഉരുൾപൊട്ടലും നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം പ്രകൃതിക്കും ജീവികൾക്കും സഹിക്കാനാവാത്ത വിധം ചൂടുകൂടുന്ന അവസ്ഥയും !

ഇതിനുള്ള പരിഹാരം എന്താണ് ?

നമ്മുടെ വളർച്ചയുടെ മാർഗ്ഗങ്ങളും സമൂഹത്തിൻറെ ചിന്താരീതികളും കൂടുതൽ പരിസ്ഥിതിസൗഹാർദ്ദപരവും പ്രകൃതിയോട് ഇണങ്ങിച്ചേരുന്നതും ആക്കി മാറ്റുക എന്നതാണ്ഏറ്റവും പ്രധാനം.

പ്രകൃതിസംരക്ഷണത്തെ ക്കുറിച്ച് നാം ഓരോരുത്തരും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ നൂറ്റാണ്ടിലെ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിർത്തണമെങ്കിൽ നാം മനഃപൂർവം അതിനായി തയ്യാറാകണം. വായുമലിനീകരണം 2040 -ഓടെ 50 ശതമാനം വർധിക്കുകയും നമ്മുടെ ജലാശയങ്ങളിലേക്ക് ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏകദേശം മൂന്നിരട്ടിയാവുകയും ചെയ്യും എന്നുമാണ് കരുതുന്നത്.

ഇതിന് പരിഹാരം കണ്ടേ തീരൂ. ലോകമെമ്പാടും പുതിയ ഊർജ്ജ സ്രോതസുകൾ അന്വേഷിക്കുമ്പോൾ പുതിയ അണക്കെട്ടുകളെക്കുറിച്ചാണ് നാം ചിന്തിക്കുന്നത്. തകർച്ചയുടെ വക്കിൽ നിൽക്കുന്ന അണക്കെട്ടുകൾ നാം വിസ്മരിക്കുന്നു!

പ്രകൃതിയുമായി ചേർന്നുകൊണ്ട് സുസ്ഥിരജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇനിയും നാം പഠിക്കേണ്ടതുണ്ട്. മാത്രവുമല്ല, ഭൂമി ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അടിയന്തിരനടപടി എടുക്കേണ്ടതുമുണ്ട്. അതിനുള്ള ചർച്ചകളും പ്രവർത്തനങ്ങളും ലോകമെമ്പാടും നടക്കുന്നുണ്ട്. നമ്മുടെ ഭരണകർത്താക്കൾ ഇത്തരം കാര്യങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്ന് പരിസ്ഥിതി പ്രവർത്തകും വിദഗ്‍ദ്ധരും വിമർശനം ഉന്നയിക്കുമ്പോൾ അത് വെറുതെയല്ല എന്ന് ചുറ്റുപാടും നോക്കുമ്പോൾ നമുക്ക് മനസ്സിലാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോടികൾ മുടക്കി പദ്ധതികൾ നടപ്പാക്കുന്നു എന്ന് വീമ്പിളക്കി 'ഫ്ലക്സ് ബോർഡു' കൾ സ്ഥാപിക്കുമ്പോൾ അവർ യഥാർഥത്തിൽ എന്ത് ചെയ്യുന്നു എന്ന് സ്വയം ചോദിയ്ക്കാൻ തയ്യാറാകണം. നമ്മുടെ ഗ്രാമങ്ങൾ പോലും മലിനീകരിക്കപ്പെടുകയാണ്.

ലോകമാകെയും പാരിസ്ഥിതിക പ്രതിസന്ധികൾ നേരിടുന്ന കാലത്ത് പരിസ്ഥിതി സംരക്ഷണത്തിനായി താഴെത്തട്ടിൽ നിന്ന് തന്നെ പ്രവർത്തനം ആരംഭിക്കണം. പരിസ്ഥിതി ദിനം ഒരു ദിവസം ആഘോഷിച്ചു മറക്കാനുള്ളതല്ല. പരിസ്ഥിതി ദിനത്തിൻറെ സന്ദേശവും പ്രാധാന്യവും ഉൾക്കൊള്ളാനും അതനുസരിച്ചു ജീവിക്കാനും നാം ഓരോരുത്തരും തയ്യാറാകണം. അല്ലെങ്കിൽ ഈ ഭൂമിയെ നശിപ്പിച്ചത് മനുഷ്യജീവി മാത്രമാണെന്ന വാദം കൂടുതൽ ശക്തിപ്പെടും.

നൂറനാട് ഹനീഫ് : കഥകൾ പറഞ്ഞു തന്ന  മനുഷ്യസ്നേഹി ഒരു സാഹിത്യകാരൻ എന്നതിലുപരി നൂറനാട് ഹനീഫ് കുടുംബ സുഹൃത്തായിരുന്നു. മലയാളന...
04/08/2024

നൂറനാട് ഹനീഫ് : കഥകൾ പറഞ്ഞു തന്ന മനുഷ്യസ്നേഹി

ഒരു സാഹിത്യകാരൻ എന്നതിലുപരി നൂറനാട് ഹനീഫ് കുടുംബ സുഹൃത്തായിരുന്നു.
മലയാളനാടിൻറെ പത്രാധിപ സമിതിയിൽ പ്രവർത്തിക്കുമ്പോൾ മിക്ക ദിവസവും ഓഫീസിൽ വരും. കുറേനേരം സംസാരിച്ചിരിക്കും. കഥ, നോവൽ, സിനിമ, രാഷ്ട്രീയം. അദ്ദേഹത്തിൻറെ വീട്ടിലെത്തിയാലും ഗൗരവമേറിയ ചർച്ചകൾ. ആരോടും പരിഭവമില്ലാതെ, ആരുമായും പിണങ്ങാതെ ഒരു മനുഷ്യൻ.

ഒരു ദിവസം മലയാളനാട്ടിലെത്തിയത് അൽപ്പം ദേഷ്യത്തോടുകൂടിയാണ്.

" ഞാൻ അയാൾക്കെതിരെ കേസ് കൊടുക്കും. അയാൾ എൻറെ കഥയെടുത്തു സിനിമ ചെയ്യുന്നു.ഞാനത് മുടക്കും."
"ആരാണ് സാർ...എന്താണ് പ്രശ്‍നം ?"
" നിങ്ങളുടെ സുഹൃത്താണല്ലോ , പദ്മരാജൻ? അയാൾ എൻറെ നോവൽ 'ഗോദ'യാണ് 'ഒരിടത്തൊരു ഫയൽവാൻ' എന്ന പേരിൽ സിനിമയാക്കുന്നത്. നിങ്ങൾ അത് ചോദിക്കണം. മലയാളനാട് സിനിമ വാരികയിൽ എഴുതണം."
"ചോദിക്കാം. സാറിപ്പോൾ കേസിനൊന്നും പോകണ്ട".

" ആകാശവാണിയിൽ കണ്ടു തുടങ്ങിയ സൗഹൃദമാണ് പദ്മരാജനുമൊത്തുള്ളത്. മലയാളനാടിലെത്തിയപ്പോൾ അത് കൂടുതൽ ശക്തമായി. അദ്ദേഹത്തിൻറെ 'ഉദകപ്പോള' എന്ന നോവൽ സിനിമയാക്കുന്നതിനെക്കുറിച്ചു എസ് കെ നായർ ആലോചിച്ചിരുന്നു. അതിൻറെ തിരക്കഥ പദ്മരാജൻ എഴുതി എസ് കെ യെ ഏൽപ്പിച്ചിരുന്നു. അത് വായിക്കാനും അഭിപ്രായം പറയാനും പത്രാധിപ സമിതിയിലുള്ള ഞങ്ങളെ ( ചാത്തന്നൂർ മോഹൻ ) ഏൽപ്പിച്ചിരുന്നു. അതിൻറെ കാര്യവുമായി മലയാളനാടിൽ വരുമ്പോൾ പദ്മരാജൻ പലപ്പോഴും ഞങ്ങളുമായിട്ടായിരിക്കും ചർച്ച. ( 'ഉദകപ്പോള' പിന്നീട് ഞങ്ങളുടെ സുഹൃത്ത് പി സ്റ്റാൻലി, 'തൂവാനത്തുമ്പികൾ' എന്ന പേരിൽ സിനിമയാക്കി) ഞങ്ങളോടൊപ്പം പദ്മരാജനെ കണ്ടുള്ള പരിചയത്തിലാണ് 'ഗോദ' യും 'ഒരിടത്തൊരു ഫയൽവാനും' തമ്മിലുള്ള സാദൃശ്യം പദ്മരാജനെ ഓർമ്മപ്പെടുത്തണമെന്നു അദ്ദേഹം പറഞ്ഞത് . ഒരുദിവസം പദ്മരാജനും നിർമ്മാതാവ് സുരേഷും കൊല്ലത്തെത്തിയപ്പോൾ കാർത്തിക ഹോട്ടലിലെ കൂടിച്ചേരലിൽ പദ്മരാജനെ ഓർമ്മപ്പെടുത്തിയപ്പോൾ, സ്കൂൾ ദിനങ്ങളിൽ തോളിലേറ്റി തോട് കടക്കാൻ സഹായിച്ച മുതുകുളത്തെ ഫയൽവാനിൽ നിന്നാണ് 'ഒരിടത്തൊരു ഫയൽവാൻ' കഥയുണ്ടായതെന്നു പറഞ്ഞു പദ്മരാജൻ ആ വിഷയം തള്ളിക്കളഞ്ഞു.

അതിലും അദ്ദേഹത്തിന് പിണക്കമുണ്ടായില്ല.

'കരിയർ മാഗസിൻറെ വളർച്ചയോടൊപ്പം നൂറനാട് ഹനീഫ്. ഉണ്ടായിരുന്നു. കരിയർ മാഗസിൻറെ പ്രകാശന ചടങ്ങിൽ അദ്ദേഹമാണ് സ്വാഗതം പറഞ്ഞത്. " കൊല്ലത്തു മദ്യം ഉപയോഗിക്കാത്ത ഒരേയൊരു പത്രപ്രവർത്തകനുണ്ടെങ്കിൽ അത് രാജൻ പി തൊടിയൂരാണെന്നും , വേണമെങ്കിൽ മുഖ്യമന്ത്രിക്ക് ഒരന്വേഷണ കമ്മീഷനെ വെച്ച് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞത് എൻറെ സുഹൃത്തുക്കൾക്കിടയിൽ ഇപ്പോഴും വലിയ തമാശയാണ്.

കേരളത്തിലുടനീളം 'കരിയർ മാഗസിൻ' ബോധവൽക്കരണ പരിപാടിയുമായി സഞ്ചരിച്ചപ്പോൾ അദ്ദേഹം ഒപ്പം വന്നത് നന്ദിയോട് കൂടിമാത്രമേ ഓർക്കാൻ കഴിയു. പ്രശസ്തനായ സാഹിത്യകാരൻ , അദ്ധ്യാപകൻ എന്നീ നിലകളിൽ സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന അദ്ദേഹം യാതൊരു നിർബന്ധവുമില്ലാതെ ഞങ്ങളോടൊപ്പം കൂടി. ഞങ്ങളിൽ ഒരാളായി.

എൻറെ സഹധർമ്മിണിയുടെ അധ്യാപകൻ കൂടിയായ അദ്ദേഹം വീട്ടിൽ വരുമ്പോൾ മക്കളുടെ കൂട്ടുകാരനാകുമായിരുന്നു. ഋതുവിനോടും ഋഷിയോടുമൊപ്പം സമയം ചെലവഴിക്കുന്നതിൽ അദ്ദേഹം സന്തോഷം കണ്ടെത്തി. അവർക്ക് കഥകൾ പറഞ്ഞു കൊടുത്തു.

കൊല്ലത്തു മുളങ്കാടകം മുതൽ കലക്ടറേറ്റ് വരെയും വേണ്ടിവന്നാൽ ചിന്നക്കടവരെയും നടന്ന് ആരോഗ്യ പരിപാലനത്തെക്കുറിച്ചു പഠിപ്പിക്കുന്ന നൂറനാട് ഹനീഫ് സാർ, തികഞ്ഞ അദ്ധ്യാപകനായിരുന്നു. ജീവിതത്തിലും സാഹിത്യത്തിലും മാനവികതയിലും....

നൂറനാട് ഹനീഫ്, ഋതുവിനോടും ഋഷിയോടുമൊപ്പം

പി എസ് സി എന്തിനു്  കളവ്  പറയണം? കേരളാ  പി.എസ്‌സി യുടെ രജത ജുബിലി പ്രമാണിച്ച്    പി.എസ്‌സി   ഇറക്കിയ  പബ്ലിക് സർവീസ് കമ്...
02/08/2024

പി എസ് സി എന്തിനു് കളവ് പറയണം?

കേരളാ പി.എസ്‌സി യുടെ രജത ജുബിലി പ്രമാണിച്ച് പി.എസ്‌സി ഇറക്കിയ പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക പത്രം ' പി എസ് സി ബുള്ളറ്റി ന്‍റെ വിശേഷാല്‍ പതിപ്പ് ഈയിടെയാണ് കാണാൻ കഴിഞ്ഞത്. അതിൽ പറഞ്ഞിട്ടുള്ള ചില കള്ളത്തരങ്ങൾ എന്തിനു് വേണ്ടിയാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തതു കൊണ്ടാണ് ഇതെഴുതുന്നത്.

കേരളത്തിലെ തൊഴിൽ രഹിതരായ ചെറുപ്പക്കാരെ മുന്നില്കണ്ടുകൊണ്ട്‌ മലയാളത്തിൽ ആദ്യമായി ഒരു 'കരിയർ ഗൈഡൻസ് ' പ്രസിദ്ധീകരണം ഉണ്ടാകുന്നത് 1984 ഓഗസ്റ്റ് ഒന്നിനാണ്. 'കരിയർ മാഗസിൻ'. അന്നത്തെ കേരള മുഖ്യമന്ത്രി കെ കരുണാകരൻ , പബ്ലിക് സർവീസ് കമ്മീഷൻ അംഗമായിരുന്ന തെങ്ങമം ബാലകൃഷ്ണൻറെ അധ്യക്ഷതയിൽ , കൊല്ലം പബ്ലിക്‌ ലൈബ്രറിയിൽ ചേർന്ന യോഗത്തിൽ പ്രമുഖ വ്യവസായി കെ രവീന്ദ്രനാഥൻ നായർക്ക്‌ ആദ്യ പ്രതി നല്കി പ്രകാശനം ചെയ്തു. എൻ വി കൃഷ്ണവാരിയർ , പന്തളം സുധാകരൻ , ഡോ . ശ്രീനിവാസൻ , നൂറനാട് ഹനീഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അന്നത്തെ പത്രങ്ങളിൽ അത് വലിയ വാർത്തയായി അച്ചടിച്ച്‌ വരികയും ചെയ്തു.

മലയാളത്തിലെ ആദ്യ തൊഴിൽ - മാര്ഗ്ഗ ദർശന പ്രസിദ്ധീകരണമായി ആദ്യകാലം മുതൽ അതിൽ എഴുതുന്ന ഡോ. സുകുമാർ അഴീക്കോട്, ഡോ. എം വി പൈലി , ബി എസ് വാരിയർ , എൻ വി കൃഷ്ണവാരിയർ , പന്തളം സുധാകരൻ , ഡോ . ശ്രീനിവാസൻ , നൂറനാട് ഹനീഫ് തുടങ്ങിയവർ സമ്മതിച്ചിട്ടുമുണ്ട്. അന്നത്തെ പി എസ് സി ചെയർ മാൻ പ്രൊഫ. ഗോപാലകൃഷ്ണ കുറുപ്പ് കരിയർ മാഗസിൻറെ പതിനേഴാം വാർഷിക പതിപ്പിൽ ഇങ്ങനെ എഴുതി: '1984 ൽ പ്രസിദ്ധീകരണം ആരംഭിക്കുമ്പോൾ ഈ വിഭാഗത്തിൽ വേറെ പ്രസിദ്ധീകരണങ്ങൾ മലയാളത്തിൽ ഉണ്ടായിരുന്നില്ല എന്നുള്ളത് പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. ഈ വിഭാഗം പ്രസിദ്ധീകരണത്തിലെ പ്രവണതയുടെ സ്രഷ്ടാവായി കരിയർ മാഗസിൻ മുന്നിൽ നിൽക്കുന്നു'.

കരിയർ മാഗസിൻ പ്രസിദ്ധീകരിച് ഒരു വർഷവും മൂന്ന് മാസവും കഴിഞ്ഞ് 1985 നവംബർ 4 നാണ് പി എസ് സി ബുള്ളറ്റിൻ പുറത്തിറങ്ങുന്നത്. 1984 ഓഗസ്റ്റ് 1 ന് കരിയർ മാഗസിൻ പ്രകാശനം ചെയ്ത അന്നത്തെ കേരള മുഖ്യമന്ത്രി കെ കരുണാകരൻ, അന്ന് പി എസ് അംഗമായിരുന്ന തെങ്ങമം ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ പി എസ് സി ബുള്ളറ്റിൻ പ്രകാശനം ചെയ്തു. അക്കാരണം കൊണ്ട് , പി എസ് സി ബുള്ളറ്റിൻ ഇത്തരത്തിലുള്ള മലയാളത്തിലെ ആദ്യ പ്രസിദ്ധീകരണ മാകുമോ?

പി എസ് സി ബുള്ളറ്റിനിൽ അന്നത്തെ പി എസ് സി ചെയർമാൻ പ്രൊഫ. ഗോപാലകൃഷ്ണ കുറുപ്പ് ,' പി എസ് സി ബുള്ളറ്റിൻ, കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷം' എന്ന ലേഖനത്തിൽ എഴുതിയിരിക്കുന്നത് ശുദ്ധ കള്ളത്തരമാണ് : 'പി എസ് സി ബുള്ളറ്റിൻ പ്രസിദ്ധീകരണത്തിൻറെ ഇരുപത്തഞ്ച് വർഷം പിന്നിടുകയാണ്. അതിൻറെ പ്രസിദ്ധീകരണം ആരംഭിക്കുന്ന സമയത്ത് ഇതുപോലുള്ള ഒരു പ്രസിദ്ധീകരണം നിലവിലുണ്ടായിരുന്നില്ല. ഉദ്യോഗാർത്ഥി കൾ അറിയേണ്ട കാര്യങ്ങൾ അവരിൽ എത്തിക്കാൻ പറ്റിയ ഒരു പ്രസിധീകരണമാണ് അന്ന് ഭാവനയിൽ ഉണ്ടായിരുന്നതും ...' ( ആരുടെ? - അദ്ദേഹം ചെയർമാനായിരുന്നപ്പോൾ കരിയർ മാഗസിനിൽ തൻറെ അഭിമുഖം അച്ചടിച്ചുവന്ന കാര്യം പോലും പാവം മറന്നുപോയി! ) പി എസ് സി ബുള്ളറ്റിൻറെ പബ്ലിക് റിലേഷൻസ് ഓഫീസർ എൻ സന്ദീപ്‌ എഴുതിയ ' പി എസ് സി ബുള്ളറ്റിൻറെ ചരിത്രം' എന്ന ലേഖനതിലുമുണ്ട് ഈ അവകാശവാദം : കേരളത്തിലെ കരിയർ പ്രസിദ്ധീകരണങ്ങളുടെ അഗ്രഗാമിയായ പി എസ് സി ബുള്ളറ്റിൻറെ പിറവി'. - എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്.
1970 കളിൽ ബാലരമയിലും ബാലയുഗതിലും തളിരിലും എഴുതിത്തുടങ്ങിയ കാലം.
19 73 ൽ കൊല്ലം ഫാത്തിമ കോളേജിൽ വെച്ചാണ് ആദ്യമായി 'കൊമ്പറ്റിഷൻ സക്സസ് റിവ്യു ' കാണുന്നത്. അന്ന് മനസ്സിൽ മൊട്ടിട്ട ആശയമാണ് മലയാളത്തിൽ അത്തരമൊരു പ്രസിദ്ധീകരണം. അക്കാലത്ത് ജനയുഗതിലും മനോരമയിലും സിനിരമയിലും കേരളരാജ്യത്തിലും മാതൃഭൂമിയിലും ധാരാളം എഴുതി. കാ മ്പിശ്ശേരിയും തെങ്ങമവും വൈക്കവും എൻ വിയും തോപ്പിൽ ഭാസി യുമൊക്കെ ഗുരുക്കന്മാരായി.
കാക്കനാടനും വി ബി സിയും സുരേഷും സി ആർ രാമചന്ദ്രനുമൊക്കെ സുഹൃത്തുക്കളായി.
പഠിത്തം കഴിഞ്ഞപ്പോൾ തെങ്ങമം ജനയുഗത്തിൽ ജോലിക്ക് വിളിച്ചു. ശുദ്ധ കമ്മ്യുണിസ്റ്റ്‌ അല്ലാത്തത് കൊണ്ട് പാർട്ടിക്കാർ തടഞ്ഞു.
സ്വന്തമായി പത്രം തുടങ്ങാൻ തെങ്ങമം നിർബ്ബന്ധിച്ചു. തെങ്ങമം ചെല്ലപ്പൻറെ പ്രസ്സിൻറെ പേരിൽ ഡിക്ല
റേഷൻ നല്കി.
'കരിയർ മാഗസിൻ'
തോപ്പിൽ ഭാസി 'മലയാളനാടി'ൽ സബ് എഡിറ്റർ ആക്കി. എൺപതിൽ.
എസ് കെ നായർ അന്തരിച്ചപ്പോൾ 'മധുരം' ഏറ്റെടുത്തു.
1984 ൽ 'കരിയർ മാഗസിൻ' ആരംഭിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും.
1985 ൽ -പി എസ് സി ബുള്ളറ്റിൻ. പിന്നെ 17 പ്രസിദ്ധീകരണങ്ങൾ.
'കരിയർ മാഗസിൻ, ചരിത്രമാണെന്ന് പി എൻ പണിക്കരും സുകുമാർ അഴിക്കോടും ജോർജ് ഓണക്കൂരും കാക്കനാടനും ഒക്കെ പറഞ്ഞു.
2000 -ൽ ഓൺലൈൻ പത്രം
2006 ൽ ദുബായ് എഡിഷൻ.കൂടാതെ റഷ്യ , ലെബനൻ , ജർമ്മനി എന്നീ രാജ്യങ്ങളിൽനിന്നും !
2014 ൽ വീക് ലി ന്യൂസ്‌ പേപ്പർ .
ഇപ്പോൾ ഓൺലൈൻ പത്രം , ഡിജിറ്റൽ ന്യൂസ്‌ പേപ്പർ
ചരിത്രത്തിൽ പോലും കള്ളന്മാ ർ !!!
പി എസ് സി എന്തിനു് കളവ് പറയണം?
http://pscbulletin.com/psc-bulletin-special-book-download-link-1541.htm

കരിയർ മാഗസിൻ ആദ്യ പ്രതി മുഖ്യമന്ത്രിക്ക് (01/ 08 / 1984 )

ഡോക്ടർ വല്യത്താനും 'ദയാവധ'വും മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ആദ്യമായി  'ദയാവധം' ഒരു ചർച്ചാ വിഷയമായി എടുക്കുന്നത് , മലയാ...
19/07/2024

ഡോക്ടർ വല്യത്താനും 'ദയാവധ'വും

മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ആദ്യമായി 'ദയാവധം' ഒരു ചർച്ചാ വിഷയമായി എടുക്കുന്നത് , മലയാളനാട് രാഷ്ട്രീയ വാരിക'യായിരിക്കും. അതിൻറെ പത്രാധിപ സമിതിയിൽ പ്രവർത്തിക്കുമ്പോൾ, 1982 ൽ, ഒരുദിവസം ചീഫ് എഡിറ്റർ എസ് കെ നായർ സാർ കാബിനിലേക്ക് വിളിപ്പിച്ചു. ഞാനും ചാത്തന്നൂർ മോഹനനും അടുത്തെത്തിയപ്പോൾ അദ്ദേഹം ചോദിച്ചു:

"യുത്തനേസിയ' എന്നാൽ എന്താണെന്നറിയാമോ ?"

ഞങ്ങൾ മുഖത്തോടു മുഖം നോക്കിയിരുന്നു. അറിയില്ല. കേട്ടിട്ടില്ലാത്ത ഒരു വാക്ക്.

"യുത്തനേസിയ' എന്നത് ഒരു ഗ്രീക്ക് പദമാണ്. "ദയാവധം" എന്ന് മലയാളത്തിൽ പറയാം. വേദനയില്ലാതെ, സഹാനുഭൂതിയോടെ, ജീവിതമവസാനിപ്പിക്കാൻ ഒരാളെ സഹായിക്കുക.

"നല്ല മരണം" എന്ന അർത്ഥവുമുണ്ട് ഈ വാക്കിന്. നമ്മുടെ നാട്ടിൽ ഇതിനു നിയമസാധുത ഇനിയും ലഭിച്ചിട്ടില്ല. "വേദനയോ കഷ്ടപ്പാടോ ഇല്ലാതെ ജീവൻ അവസാനിപ്പിക്കുക" ഇതിനു നിയമസാധുത നൽകുന്ന കാര്യം ചില യൂറോപ്യൻ രാജ്യങ്ങൾ ആലോചിക്കുന്നുണ്ട്.

"ഒരു ജീവൻ അവസാനിപ്പിക്കണമെന്ന മനഃപൂർവ ഉദ്ദേശത്തോടെ ഉള്ള ഇടപെടൽ" ആയാണ് ബ്രിട്ടിഷ് വൈദ്യ സമിതി ദയാവധത്തെ നിർവചിച്ചിരിക്കുന്നത്. പല രാജ്യങ്ങൾക്കും വ്യത്യസ്ത സമീപനമാണ് ഉള്ളത്. ആരോഗ്യ കാരണങ്ങളാൽ , ദയാവധം ആകാം എന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ ഇത് നിയമപരമായി അനുവദിക്കപ്പെട്ടാൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും പണത്തിൻറെ പേരിലും മറ്റും ആളുകൾ കൊലചെയ്യപ്പെടാനും സാധ്യതയുണ്ട് എന്നതിൻറെ പേരിൽ പലരാജ്യങ്ങളും ദയാവധത്തോട് യോജിക്കുന്നില്ല.

സ്വയം, ദയാവധത്തിന് ശ്രമിക്കുന്നവർക്കുമേൽ ആത്മഹത്യാക്കുറ്റത്തിനും, സഹായിക്കുന്നവർക്ക് മേൽ കൊലക്കുറ്റത്തിനും കേസെടുക്കുന്നതാണ് അമേരിക്കയിലെ നിയമം. എന്നാൽ, ജെർമനി, സ്വിറ്റ്സർലാൻറ് തുടങ്ങിയ ചില യുറോപ്യൻ രാജ്യങ്ങളിൽ, ദയാവധത്തിനു സഹായിക്കുന്നവർക്കെതിരെ കൊലക്കുറ്റം ചുമത്തുകയില്ല. ജഡ്ജിയുടെ വിവേചനത്തിനു വിടുന്ന സമീപനമാണ് നോർവേയിൽ. ഇന്ത്യൻ നിയമത്തിൽ ഇനിയും തീരുമാനമായിട്ടില്ല. നമുക്കൊരു ചർച്ചയായാലോ , രാഷ്ട്രീയ വാരികയിൽ?

"നമുക്കൊരു ലിസ്റ്റെടുക്കണം. ആരെയൊക്കെ ഉൾപ്പെടുത്തണം..."?

"ഡോ. വല്യത്താൻ". ആദ്യത്തെ പേര് അദ്ദേഹം നിർദ്ദേശിച്ചു. " അദ്ദേഹം മാവേലിക്കരക്കാരനാണ് . എൻറെ സുഹൃത്ത്. ശ്രീചിത്ര മെഡിക്കൽ സെൻററിൽ പോയിക്കാണണം. നടൻ മധു. പത്രപ്രവർത്തകൻ ആർ എം മനക്കലാത്ത് , കോട്ടക്കൽ ആര്യവൈദ്യശാലയുടെ വാര്യർ....ലിസ്റ്റ് നീണ്ടു.

അദ്ദേഹം ഫോണെടുത്തു ഡോ. വല്യത്താനെ വിളിച്ചു. പൊട്ടിച്ചിരിയോടെ സംസാരിച്ചു. വിഷയം പറഞ്ഞു.

"എൻറെ രണ്ട് കുട്ടികൾ അങ്ങോട്ട് വരുന്നുണ്ട് ".

നാല്പത്തിരണ്ട്‍ വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തെ കാണുകയും 'ദയാവധ'ത്തെക്കുറിച്ചുള്ള ലേഖനം എഴുതി വാങ്ങുകയും ചെയ്തതാണ് ഡോ. എം എസ് വല്യത്താൻ വിടപറഞ്ഞു എന്ന വാർത്ത കേട്ടപ്പോൾ ആദ്യം മനസ്സിലെത്തിയത്. അദ്ദേഹത്തിൻറെ അടുത്ത സുഹൃത്തായിരുന്ന എസ് കെ നായർ നമ്മെ വിട്ടു പോയിട്ട് ജൂലായ് 16-ന് 41 വർഷങ്ങൾ! ചാത്തന്നൂർ മോഹനനും ഇന്ന് നമ്മോടൊപ്പമില്ല!

ആയിരങ്ങളുടെ ഹൃദയം കാത്തുസൂക്ഷിച്ച ഡോ. എം എസ് വല്യത്താൻ, നമ്മുടെ ചിന്താധാരയിൽ സാഹിത്യത്തിലൂടെയും സിനിമയുടെയും വ്യവസായത്തിലൂടെയും പുതിയ കാഴ്ചപ്പാടുകൾ പകർന്ന് തന്ന എസ് കെ നായർ , സൗഹൃദത്തിലൂടെയും കവിതകളിലൂടെയും തൊട്ടുണർത്തിയ ചാത്തന്നൂർ മോഹൻ.

എഴുതാൻ ഒരുപാടുണ്ട്.... ഓർക്കാനും.

" തൊഴിൽ-വിദ്യാഭ്യാസ - മാധ്യമ മേഖലക്ക് രാജൻ പി തൊടിയൂർ നൽകിയ സംഭാവനകൾ കാലത്തിന് മായ്ക്കാനാവില്ല" - ബി എസ് ബാലചന്ദ്രൻ തൊഴി...
13/07/2024

" തൊഴിൽ-വിദ്യാഭ്യാസ - മാധ്യമ മേഖലക്ക് രാജൻ പി തൊടിയൂർ നൽകിയ സംഭാവനകൾ
കാലത്തിന് മായ്ക്കാനാവില്ല" - ബി എസ് ബാലചന്ദ്രൻ

തൊഴിൽ – വിദ്യാഭ്യാസ-മാധ്യമ മേഖലകളിലെ നൂതന പ്രവണതകൾ ഉൾക്കൊള്ളാനും അത് കേരളത്തിലും ലോകത്തിൻറെ പലഭാഗങ്ങളിലും എത്തിക്കുവാനും നാല് പതിറ്റാണ്ടിലേറെക്കാലമായി രാജൻ പി തൊടിയൂർ നടത്തുന്ന ശ്രമങ്ങളും അതിലൂടെ മാനവ സമൂഹത്തിനു നൽകിയ സംഭാവനകളും കാലത്തിനു മായ്ക്കാനാവില്ലെന്നു ഭാരത് സേവക് സമാജ് അഖിലേന്ത്യ അധ്യക്ഷൻ ബി എസ് ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം കവടിയാറിലുള്ള സദ് ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ പുരസ്ക്കാരം നൽകി രാജൻ പി തൊടിയൂരിനെ ആദരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാൽപ്പത് വർഷങ്ങൾക്ക് മുൻപ് രാജൻ പി തൊടിയൂർ തുടങ്ങിവെച്ച 'കരിയർ മാഗസിൻ' കേരളത്തിലെ തൊഴിൽ രഹിത സമൂഹത്തിനു നൽകിയ അറിവും ആത്‌മബലവും വിശ്വാസവും തന്നെപ്പോലെ അനേകായിരങ്ങൾക്ക് സർക്കാർ ജോലി നേടിയെടുക്കാൻ സഹായകമായതായും അതിനു കടപ്പെട്ടിരിക്കുന്നതായും പുരസ്‌ക്കാര ജേതാവും കവിയുമായ മധു കാവുങ്കൽ പറഞ്ഞു.

വിദ്യാഭ്യാസം , തൊഴിൽ ബോധവൽക്കരണം , സാക്ഷരത, നവമാധ്യമ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കേരളജനതക്ക് പുതുവെളിച്ചം പകർന്ന അസാധാരണ വ്യക്തിത്വമാണ് രാജൻ പി തൊടിയൂർ എന്ന് ഭാരത് സേവക് സമാജ് ജോയിൻറ് ഡയറക്ടർ സിന്ധു മധു പരിചയപ്പെടുത്തി.

രാജൻ പി തൊടിയൂർ 1984- ൽ ആരംഭിച്ച മലയാളത്തിലെ ആദ്യ തൊഴിൽ വിദ്യാഭ്യാസ പ്രസിദ്ധീകരണം , 'കരിയർ മാഗസിൻ' നാൽപ്പതു വർഷങ്ങളായി ഇന്ത്യക്കകത്തും പുറത്തുമുള്ള തൊഴിലന്വേഷകർക്ക് വഴികാട്ടിയായിട്ടുണ്ട്. കേരളത്തിൽനിന്നുള്ള ഒരു പ്രസിദ്ധീകരണം റഷ്യ, ലെബനൻ, ജർമ്മനി , യു എ ഇ എന്നീ നാല് രാജ്യങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്നത് ആദ്യമായാണ്.

കരിയർ മാഗസിൻറെ ഡിജിറ്റൽ എഡ്യൂക്കേഷൻ പ്ലാറ്റഫോം ( www.careermagazine.in ) പുതു തലമുറക്ക് ഓൺലൈൻ പഠനത്തിനുള്ള മാർഗ്ഗമാണ്. ദക്ഷിണേന്ത്യയിലെ ആദ്യ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക്, ( www.telephoneedirectory .com ) ആദ്യത്തെ ഇ കോമേഴ്‌സ് പ്ലാറ്റഫോം ( www.kabooliwala.com ) മദ്ധ്യ പൂർവ്വ ഏഷ്യയിലെ ആദ്യ ഇൻഫോമേഴ്‌സ്യൽ ടി വി ചാനൽ ( X Vision TV ) എന്നിവയ്ക്ക് രൂപകൽപ്പന നടത്തിയ രാജൻ പി തൊടിയൂർ ദുബായ് ഗവണ്മെൻറിൻറെ മികച്ച മാദ്ധ്യമ പ്രവർത്തകൻ അവാർഡ് , കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് , ഫിലിം ക്രിട്ടിക്സ് അവാർഡ്, ഡോ.എ പി ജെ അബ്ദുൾകലാം ഇൻസ്പിറേഷൻ അവാർഡ് എന്നിവക്കർഹനായിട്ടുണ്ട് .

ഭാരതജനതയുടെ സമഗ്രവികസനത്തിനു വേണ്ടി 1952 ൽ രൂപം കൊണ്ട സംഘടനയാണ് ഭാരത് സേവക് സമാജ്. പ്ലാനിംഗ് കമ്മീഷൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജിൻറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ ഭാരത ചരിത്രത്തിലെ പ്രമുഖരായ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു, ഗുൽസാരിലാൽ നന്ദ , ഗോപാലകൃഷ്ണ ഗോഖലെ തുടങ്ങിയവരുടെ കഠിനാധ്വാനമാണുള്ളത്.

ഭാരത് സേവക് സമാജ് പ്രൊജെക്ട് ഡയറക്ടർ മഞ്ജു ശ്രീകണ്ഠൻ സ്വാഗതവും ഡയറക്ടർ ഗോപിനാഥൻ നന്ദിയും പറഞ്ഞു.

*ഭാരത് സേവക് സമാജ് അഖിലേന്ത്യ അധ്യക്ഷൻ ബി എസ് ബാലചന്ദ്രൻ, രാജൻ പി. തൊടിയൂരിനെ ആദരിച്ചപ്പോൾ.

ഒരേ മനസ്സോടെ ....എസ്. ഡി. ഷിബുലാല്‍‍ മുഹമ്മ ബോട്ടുജെട്ടിക്ക് സമീപം, നീലജലനിരപ്പില്‍‍ കടല്‍കാക്കകള്‍ ഊയലാടുന്നു. ആഫ്രിക്ക...
25/06/2024

ഒരേ മനസ്സോടെ ....എസ്. ഡി. ഷിബുലാല്‍‍

മുഹമ്മ ബോട്ടുജെട്ടിക്ക് സമീപം, നീലജലനിരപ്പില്‍‍ കടല്‍കാക്കകള്‍ ഊയലാടുന്നു. ആഫ്രിക്കന്‍ പായല്‍ മൂടിയ തീരത്ത് പഴക്കം ചെന്ന ഹൗസ് ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. ഈ ഗ്രാമഭൂമിക്ക് വലിയ മാറ്റമൊന്നുമില്ല. വല്ലപ്പോഴും വന്നുപോകുന്ന യാത്രാബോട്ടുകൾക്കായി ഏതാനും പേര്‍ കാത്തിരിപ്പുണ്ട്. കാത്തിരിപ്പ് കേന്ദ്രം പുതുക്കി പണിതിട്ടുണ്ടെന്നു മാത്രം.

ഇന്ത്യയിലെ ഐ ടി ബിസിനസ്സിൻറെ നെടുനായകത്വം വഹിച്ചിരുന്ന ഒരാള്‍ ഈ ഗ്രാമത്തിലാണ് താമസിക്കുന്നതെന്ന് ഇവിടെ അധികമാർക്കും അറിയില്ലെന്ന് തോന്നി. ഇവിടെയാണ്‌ വളർന്ന തെന്നും ഇവിടത്തെ പള്ളിക്കൂടത്തിലാണ് പഠിച്ചതെന്നും ഇന്നദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ നൂറു സമ്പന്നരില്‍ ഒരാളാണെന്നും മുഹമ്മയിലുള്ളവർക്ക് അറിയില്ല. അല്ലെങ്കില്‍ എസ്. ഡി. ഷിബുലാലിൻറെ വീട് അന്വേഷിച്ചപ്പോള്‍ അധികം പേരും കൈമലർത്തുകയില്ലായിരുന്നു.

സമ്പന്നതയുടെ ആർഭാ ടങ്ങൾ ഒന്നുമില്ലാതെ, സ്വന്തം കുടുംബത്തില്‍ വന്നുപോകുന്ന ഷിബുലാല്‍, സാധാരണ ജീവിതത്തില്‍ നിന്നും മഹാവിജയത്തിലെത്തിയ അപൂർവ്വം മനുഷ്യരുടെ പ്രതീകമാണ്. ഇൻഫോ സിസ് എന്ന മഹാസ്ഥാപനത്തിന്‍റെ സ്ഥാപകരിലൊരാളും. ഏഴുപേരില്‍ തുടങ്ങിയ സ്ഥാപനം ലക്ഷങ്ങൾക്ക് തൊഴില്‍ കൊടുക്കുന്ന ബൃഹത് പ്രസ്ഥാനമാക്കി വളർത്തി യെടുക്കുകയും അതിൻറെ ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസറായി വിരമിക്കുകയും ചെയ്ത ഷിബുലാല്‍, ലാളിത്യത്തിൻറെ യും നന്മയുടെയും പ്രതിപുരുഷന്‍ കൂടിയാണ്.
ഏതോ സ്കൂളിൻറെ കാര്യത്തിനു അവിടെ എത്തിയവരോട്, “ഞങ്ങള്‍ അങ്ങോട്ട്‌ വരാമായിരുന്നല്ലോ ” എന്നദ്ദേഹം പറഞ്ഞത് മനസ്സിലെ ലാളിത്യം കൊണ്ട് മാത്രമല്ല. “അവര്‍ രണ്ടു മൂന്നു തവണ എന്നെ അന്വേഷിച്ച് ഇവിടെ വന്നിരുന്നു. നടത്തിക്കുന്നത് ശരിയല്ലല്ലോ.” എന്ന വാക്കുകൾ മലയാളിക്ക് നഷ്ടപ്പെടുന്ന സാമാന്യ മര്യാദയുടെ ഭാഷയാണ്‌ .
ശതകോടി രൂപയുടെ വിറ്റുവരവുള്ള ഇൻഫോസിസ് തുടങ്ങുമ്പോള്‍ എഴുപേരായിരുന്നു ഇൻഫോസിസിന് പിന്നില്‍ പ്രവർ ത്തി ച്ചിരുന്നത്. ആലപ്പുഴക്കാരന്‍ ഷിബുലാലും, തിരുവനന്തപുരത്തുകാരന്‍ ക്രിസ് ഗോപാലകൃഷ്ണനും അതിലുണ്ടായിരുന്നു. രണ്ടു പേരും പിന്നീട് സി ഇ ഒമാരായി. 250 ഡോളര്‍ കൊണ്ട് തുടങ്ങിയ ഇൻഫോസിസിൻറെ വിജയഗാഥ നാരായണമൂർത്തിയുടെ നേത്രുത്വ പാടവത്തിൻറെതാണെന്നു പറയാന്‍ ഷിബുലാലിന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.

“വളരാന്‍ പറ്റിയ അന്തരീക്ഷം, നാരായണമൂർത്തി പകർന്ന്തന്ന ആത്മവിശ്വാസം. പിന്നെ, അസാധാരണ സൗ ഭാഗ്യം. അതാണ്‌ ഇൻഫോസിസ് ലോകത്തിലെ മഹത്തായ ഒരു സ്ഥാപനമായി വളർന്നതിനു പിന്നിലുള്ള യാഥാർധ്യം . തീര്ച്ച യായും ഞങ്ങളുടെ കഠിനാധ്വാനവും.” നാല് പതിറ്റാണ്ടുകൾക്ക് മുൻപ് എഴുപേരില്‍ തുടങ്ങിയ ഇൻഫോസിസിൻറെ വളർച്ചയെ ക്കുറിച്ച് അദ്ദേഹം അഭിമാനിക്കുന്നു.

“മുഹമ്മ എന്ന ഈ ഗ്രാമത്തിലാണ് ഞാന്‍ പഠിച്ചതും വളർന്നതും. എന്നോടൊപ്പം നിന്ന ഓരോ വ്യക്തിയുടെയും സാന്നിദ്ധ്യവും പ്രയത്നവും എൻറെ വളർച്ചക്ക് കാരണമായിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റുള്ളവരുടെ സഹായവും സഹകരണവുമില്ലാതെ നമുക്ക് വളർന്നു വരാന്‍ കഴിയില്ല. നാരായണ മൂർത്തിയെ പോലുള്ള ഒരാളുടെ ദീർഘവീക്ഷണവും ഭരണപാടവവും “ഇൻഫോസി സി” നു കാരണമായെങ്കില്‍ എൻറെ ജീവിതത്തില്‍ വന്ന ഓരോ വ്യക്തിക്കും എൻറെ വളർച്ചയിൽ യില്‍ പങ്കാളിത്തമുണ്ടെന്നു കരുതുന്ന ആളാണു ഞാന്‍. ഈ നിൽക്കുന്ന ചെറുപ്പക്കാരന് വരെ.” -ഞങ്ങൾക്ക് ചായ കൊണ്ട് വന്നുവച്ച ചെറുപ്പക്കാരനെ ചൂണ്ടി ഷിബുലാല്‍ പറഞ്ഞു.

നമ്മുടെ വിദ്യഭ്യാസരീതി കാലത്തിനൊത്ത് ഉയരുന്നില്ല എന്ന് പലരും പറയുമ്പോള്‍ അത്തരമൊരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ് ഷിബുലാലും അതുപോലെ ലോകം കണ്ട അനേകം മലയാളികളും വളര്ന്നു വന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. “കേരളത്തിൻറെ വിദ്യഭ്യാസ സമ്പ്രദായത്തിലല്ല, പുതിയ തലമുറയുടെ കാഴ്ചപ്പാടിലാണ് എവിടെയോ പിഴവ് സംഭവിച്ചിട്ടുള്ളത്. “എന്നാല്‍ കേരളത്തിലെ പുതിയ തലമുറ എന്നേക്കാള്‍ മുന്നൂറിരട്ടി കഴിവുള്ളവരാണെന്ന് എൻറെ വിശ്വാസം.”- അദ്ദേഹം പറഞ്ഞു.

മുഹമ്മയില്‍ ജനിച്ച് വളർന്ന ഷിബുലാല്‍ ഒരു സാധാരണ കുടുംബത്തിലെ ഏക സന്തതിക്ക് ലഭിക്കാവുന്ന എല്ലാവിധ ലാളനകളും ഏറ്റുവാങ്ങിയാണ് വളർന്നത്. അച്ഛന്‍ ദാമോദരന്‍ ആയുർവ്വേദ ഡോക്ടര്‍. അമ്മ സരോജിനി സർക്കാരുദ്യോ ഗസ്ഥ. മുഹമ്മ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ആലപ്പുഴ എസ് ഡി കോളേജില്‍, അവിടെ നിന്നും എറണാകുളം മഹാരാജാസില്‍, അവിടെ വച്ചാണ് ജീവിതപങ്കാളി കുമാരിയെ കണ്ടുമുട്ടുന്നത്. കേരള സർവ ക ലാശാലയില്‍ നിന്നും എം എസ്സി ഫിസിക്സ് പാസ്സായ ശേഷം ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്പ്യൂട്ടർ സയൻസിൽ എം. എസ്.

“ഒറ്റ മകനായതുകൊണ്ട് ഞാന്‍ വീട്ടില്‍ തന്നെ ഉണ്ടാകണമെന്നും അദ്ധ്യാപനജോലി സ്വീകരിക്കണമെന്നുമാണ് രക്ഷിതാക്കള്‍ ആഗ്രഹിച്ചത്. എന്നാല്‍ ഞാന്‍ ഐ ടി മേഖലയാണിഷ്ടപ്പെട്ടത്.”
ഇൻഫോസിസിൻറെ തുടക്കത്തെക്കുറിച്ച് അദ്ദേഹം ഓർ ത്തു .

“1981 ലാണ് ഞങ്ങള്‍ ഇൻഫോസിസ് ആരംഭിക്കുന്നത്. എന്‍. ആര്‍. നാരായണമൂർത്തി , നന്ദന്‍ നിലേക്കനി, എം . എസ്. രാഘവന്‍, ക്രിസ് ഗോപാലകൃഷ്ണന്‍, അശോക് അറോറ, കെ. ദിനേശ് എന്നിവരുമായി ചേർന്ന് ഇൻഫോ സിസിന് രൂപം നല്കുമ്പോള്‍ അത് ഇന്ത്യയിലെ മഹത്തായ ഒരു സ്ഥാപനമായി മാറുമെന്ന്‌ ഞങ്ങളാരും കരുതിയിരുന്നില്ല. എന്നാല്‍ ലോകത്തിൻറെ മാറിയ പരിതസ്ഥിതി ഞങ്ങൾക്കനു കൂലമായിരുന്നു. നാരായണ മൂർത്തി യുടെ ദീർ ഘ വീക്ഷണവും സത്യസന്ധതയും ആത്മവിശ്വാസവും തീർച്ച യായും ഒരു ഘടകമാണ്”.
എല്ലാക്കാര്യങ്ങളും തികഞ്ഞ പ്രൊഫഷണലിസത്തോടെ കാണുന്ന ഷിബുലാല്‍, അർപ്പണ ബുദ്ധിയോടെ, വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്തു. ഐ. ടി. യുടെ ലോകമെമ്പാടുമുള്ള സാദ്ധ്യതകള്‍ കണ്ടെത്താന്‍ ഷിബുലാലിന് കഴിഞ്ഞു എന്നതിൻറെ തെളിവാണ്, ഇൻഫോ സിസ് ചീഫ് എക്സിക്യുട്ടീവ് ആയി വിടവാങ്ങുമ്പോള്‍ അതിനെ, 1,60,000 പേര്‍ ജോലിചെയ്യുന്ന സ്ഥാപനമാക്കി മാറ്റാന്‍ കഴിഞ്ഞത്. അതിനുള്ള ആത്മവിശ്വാസവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ഈ ഗ്രാമത്തിലെ ജനങ്ങളില്‍‍നിന്നും രക്ഷിതാക്കളിൽനി ന്നും ലഭിച്ചതാണെന്ന് പറയുമ്പോള്‍ പിറന്ന നാടിനോടുള്ള കൂറും അഭിമാനവും അദ്ദേഹത്തിൻറെ വാക്കുകളില്‍ നിറഞ്ഞു നിന്നു.
“ബാംഗ്ലൂരിലെ ഇൻഫോ സിസ് കാമ്പസില്‍ ഓരോ പ്രഭാതവും ആത്മവിശ്വാസം വർദ്ധിപ്പിച്ചു. 1,60,000 പേര്‍ വന്നെത്തുന്ന ഒരു ഓഫീസില്‍ അതിൻറെ നേതൃസ്ഥാനത്ത് പ്രവർത്തിച്ച ത് തീര്ച്ച യായും ജീവിതത്തില്‍ ലഭിക്കാവുന്ന മഹാഭാഗ്യമായി ഞാന്‍ കരുതുന്നു”.
മൃദുവായ സ്വരത്തില്‍ അദ്ദേഹം സംസാരിക്കുമ്പോള്‍ ശബ്ദത്തില്‍ നിറഞ്ഞു നി ന്നത് ശുഭാപ്തിവിശ്വാസത്തിൻറെ മർമ്മരങ്ങളാണ്.
“1981 –ല്‍ ഇൻഫോസി സ് ആരംഭിക്കുമ്പോള്‍ ലോകം ഐ. ടി യുടെ അനന്ത സാദ്ധ്യതകളിലേക്ക് കാലെടുത്ത് വയ്ക്കുകയായിരുന്നു. ഇന്ത്യ മാറുകയായിരുന്നു. ഐ. ടി ഒരു മഹാശക്തിയായി മാറിക്കൊണ്ടിരുന്ന ആ സമയത്ത് ആഗോളവൽക്ക രണത്തിൻറെയും തുടക്കമായിരുന്നു. വളരെ അനുകൂലമായ ആ അവസ്ഥയില്‍ ഇൻഫോസിസിന് വളരാന്‍ കഴിഞ്ഞു. എന്നാല്‍ അത് പെട്ടെന്നുള്ള വളർ ച്ച യായിരുന്നില്ല. അതൊരു മാരത്തണ്‍ മത്സരമായിരുന്നു. ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടി വന്നു.

“ ഒരു രാത്രി കൊണ്ട് മഹാ വിജയങ്ങള്‍ എത്തിചേരുകയില്ല. അതിനു കാത്തിരുപ്പ് ആവശ്യമാണ്. ഞങ്ങള്‍ ക്ഷമയോടെ കഠിനാധ്വാനം ചെയ്തു. എല്ലാവരും ഒരു പോലെ പ്രവർത്തിച്ചു . സാങ്കേതിക വളർച്ച എല്ലായിടവും ഒരു പോലെ ഉണ്ടായി. സേവന രംഗം അതിനെ ആശ്രയിക്കുകയും മെച്ചപ്പെട്ട സാഹചര്യങ്ങള്‍ വളർന്നു വരികയും ചെയ്തു. മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഞങ്ങൾക്ക് ഒരേ പോലെ കഴിഞ്ഞു. കഴിഞ്ഞ കാലത്തെ വിജയകാരണങ്ങള്‍, ഭാവികാലത്ത് ഉപയുക്തമാകുമെന്ന്‍ വിശ്വസിക്കാന്‍ കഴിഞ്ഞതും വിജയ കാരണങ്ങളില്‍ ഒന്നാണ്. മാറ്റങ്ങളിലൂടെയാണ് വിജയം എന്ന അടിസ്ഥാന തത്വം ഞങ്ങള്‍ പ്രയോഗത്തില്‍ വരുത്തി”.’
അദ്ദേഹം തുടർന്നു .
“മാറ്റത്തിനിടയില്‍ ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടുണ്ട്. വിജയത്തിന് ഒരിക്കലും കുറുക്കുവഴികളില്ല. ഞങ്ങള്‍ ഏഴുപേരും ഇൻഫോസിസിൻറെ വിജയത്തിനായി രാവും പകലും ഒരേ പോലെ അദ്ധ്വാനിച്ചു. നാരായണ മൂർത്തി യുടെ നേതൃത്വം തീർച്ച ചയായും മഹത്തായ സംഭാവനകള്‍ നല്കി. അതൊരു മാറ്റത്തിൻറെ കാലമായിരുന്നു. ആ സമയത്ത് അതിനനുസൃതമായി നമ്മളും മാറിയില്ലെങ്കില്‍ വിജയം നമ്മളില്‍ നിന്നും അകന്നുപോകുന്നത് കണ്ടു നില്ക്കേണ്ടി വരും. എല്ലാ അർത്ഥത്തിലും അതൊരു മാരത്തോണ്‍ ഓട്ടമായിരുന്നു.”
“തീർച്ചയായും ഭാഗ്യം എന്ന ഘടകം ഞങ്ങളെ അനുഗ്രഹിച്ചു. അതെ സമയം തെറ്റുകള്‍ മനസ്സിലാക്കാനും മാറ്റങ്ങള്‍ വരുത്താനും ഞങ്ങള്‍ ഒരേ മനസ്സോടെ പ്രവർത്തിച്ചു, അത് വിജയത്തിനാവശ്യമാണ്.”

കേരളത്തിലെ പത്തു മഹാകോടീശ്വരന്മാരില്‍ ഒരാളായ ഷിബുലാല്‍ ലളിത ജീവിതം കൊണ്ട് മാതൃകയാകുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ, കൈ പിടിച്ചുയറിതുന്നതിലൂടെ മനുഷ്യനാകുന്നു.

സ്വാമി സംഗീതമാലപിക്കും ….സ്വാമി സംഗീതമാലപിക്കും …. എന്ന പ്രത്യേകതയുള്ള റിങ്ടോൺ ഇനിയില്ല!എഴുതിയ ആൾ തന്നെ സംഗീതം പകർന്ന വര...
21/06/2024

സ്വാമി സംഗീതമാലപിക്കും ….

സ്വാമി സംഗീതമാലപിക്കും …. എന്ന പ്രത്യേകതയുള്ള റിങ്ടോൺ ഇനിയില്ല!
എഴുതിയ ആൾ തന്നെ സംഗീതം പകർന്ന വരികൾ …ഗാനഗന്ധർവൻറെ ശബ്ദത്തിൽ നാം കേൾക്കുന്നു.
ആലപ്പി രംഗനാഥ് എന്ന സംഗീതജ്ഞനെ ഫോണിൽ വിളിക്കുമ്പോൾ…

ഒടുവിൽ വിളിക്കുമ്പോൾ അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. ‘ഹരിവരാസനം’ ബഹുമതി ലഭിച്ചതിലുള്ള സന്തോഷം.

” എന്താ രാജനേ ? ” ( അദ്ദേഹം അങ്ങനെയാണ് വിളിച്ചിരുന്നത്; തകഴിച്ചേട്ടനെപ്പോലെ )

“മനോരമ ഞായറാഴ്ച പതിപ്പിൽ ചേട്ടനെക്കുറിച്ചു നന്നായി എഴുതിയിരിക്കുന്നു. അഭിമാനം തോന്നുന്നു. അഭിനന്ദനങ്ങൾ ”

” രാജനേ ,മാതൃഭൂമിയിലും നന്നായി എഴുതിയിട്ടുണ്ട്. മനോരമ ഞാൻ കണ്ടില്ല. ഒക്കെ കാണുമ്പോഴും കേക്കുമ്പോഴും സന്തോഷം.”

” ചേട്ടന് പദ്‌മശ്രീ കിട്ടേണ്ടതാണ് ”
” അത് നിങ്ങൾ ചെയ്യണം ” – മറുപടി

പണ്ട് പി ആർ ഡി ആയിരുന്നു കേരളത്തിൽ നിന്നുള്ളവരെ പദ്‌മശ്രീക്ക് പരിഗണിക്കാൻ ലിസ്റ്റ് കൊടുക്കുന്നത്.

” ചെയ്യാം ചേട്ടാ. ഇപ്പോഴും പി ആർ ഡിയിൽ എൻറെ സുഹൃത്തുക്കളുണ്ട്”.
( ഇപ്പോൾ വ്യക്തികൾക്കും നാമനിർദ്ദേശം നൽകാം )

” എന്നാ കാണുന്നത് ? ഇപ്പോൾ എവിടെയാ ? ദുബൈയിൽ ?”

” ഇവിടെയുണ്ട്. തൊടിയൂരിൽ . ചേട്ടനിപ്പോൾ എവിടെയാ ?”

” കോട്ടയം. ഏറ്റുമാനൂരിനടുത്തു ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ഒരാശ്രമമുണ്ട്. അവിടെ ഒരു കണ്ടെത്തലിൻറെ പണിപ്പുരയിലാണ്. സംഗീതവുമായി ബന്ധപ്പെട്ട ഒരന്വേഷണം. ആരും ശ്രദ്ധിക്കാതിരിക്കുന്ന ചില കാര്യങ്ങൾ. ശേഷിച്ച ജീവിതം അതിനായി …”

“ഞാൻ വരാം “.
“അല്ല രാജനേ , ഞാൻ അങ്ങോട്ട് വരാം. വീട്ടിലേക്ക്. രേണു മോൾക്ക് സുഖമാണോ? റിതു മോൻ എവിടെ?”

“മോൻറെ സിനിമ ഒ ടി ടി റിലീസ് ആയി. .”
അദ്ദേഹത്തിന് സന്തോഷം.

“അവൻ മിടുക്കനാ. സിനിമയിൽ രക്ഷപെടും. കഠിനാദ്ധ്വാനിയാ . കഴിഞ്ഞ തവണ കൊച്ചിയിൽ റിയാൻ സ്റ്റുഡിയോയിൽ വെച്ച് കണ്ടിരുന്നു.”

‘ചേട്ടൻ ‘ബേബി സാം’ കാണണം’ സൈന പ്ലേയ്‌യുടെ ലിങ്ക് ഞാൻ അയച്ചുതരാം.”

“എനിക്കും അവൻറെ സിനിമ കാണണമെന്നുണ്ട് ….പിന്നെ , ഒരു കടം ബാക്കി കിടപ്പുണ്ട്”.

“ഞാൻ സകുടുംബം വരാം ഏറ്റൂമാനൂരിന് ”
“വരണം. നമുക്ക് ചിലത് ചെയ്യണം “.

ഒരു കടം എന്ന് പറഞ്ഞത് സുമംഗലാമ്മയുടെ പാട്ടുകളെക്കുറിച്ചാണ് .

‘അമ്മേ ,ആറ്റുകാലമ്മേ ‘ എന്ന സുമംഗലാ ശങ്കരൻകുട്ടിയുടെ (കെ ജി സേതുനാഥിൻറെ സഹോദരി ) ഗാനങ്ങൾക്ക് സംഗീതം പകരുമ്പോൾ ,അത് ദൃശ്യവൽക്കരിക്കുന്നതിനെക്കുറിച്ചു ഞങ്ങൾ ആലോചിച്ചിരുന്നു. കഴിയുമെങ്കിൽ ആ ഗാനങ്ങൾ ഉൾപ്പെടുത്തി ആറ്റുകാലമ്മയെക്കുറിച്ചു ഒരു സിനിമ.

പാട്ടിലും സംഗീതത്തിലും മാത്രമല്ല സിനിമ, നാടകം , നൃത്തം തുടങ്ങിയവയിലൊക്കെയും ആലപ്പി രംഗനാഥിന് സ്വന്തമായ സ്ഥാനമുണ്ടായിരുന്നു.

രണ്ടായിരത്തോളം ഗാനങ്ങൾക്ക് ഈണമിട്ട, ഗാനഗന്ധർവൻ യേശുദാസിനെക്കൊണ്ട് ഇരുനൂറിലധികം ഗാനങ്ങൾ ഈണമിട്ട് പാടിച്ച , നിരവധി നാടകങ്ങൾ എഴുതിയ, തിരക്കഥ എഴുതിയ , സിനിമ സംവിധാനം ചെയ്ത ആലപ്പി രംഗനാഥിന് അർഹിക്കുന്ന അംഗീകാരം കേരളം നൽകിയോ എന്ന ചോദ്യം ബാക്കി നിൽക്കുമ്പോഴാണ് , അദ്ദേഹം നമ്മെ വിട്ടുപോയി എന്ന മുൻപേജ് വാർത്തയുമായി പത്രം, ( 17/1/22) എത്തുന്നത്.

അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രഭാതത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ലഘു ഫീച്ചർ വായിച്ച മനോരമയുടെ അടുത്ത ദിവസത്തെ മുൻപേജിൽ അദ്ദേഹം വിട പറഞ്ഞ വാർത്ത.
ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത വാർത്ത.

ഒരുപാട് സ്വപ്‌നങ്ങൾ മനസ്സിൽ ബാക്കി നിർത്തി , ഒരു ജ്യേഷ്ട സഹോദരൻ …ഒരു മഹാ പ്രതിഭ നമുക്ക് നഷ്ടമായി ....

സുമംഗലാമ്മയുടെ ഗാനങ്ങൾക്ക് ഈണമിടുമ്പോൾ അമ്മ പറയുമായിരുന്നു :
“മോനെ, ആലപ്പി രംഗനാഥ് ഒരു ബഹുമുഖ പ്രതിഭയാണ്. നമ്മൾ തിരിച്ചറിയാതെ പോയ മഹാപ്രതിഭ”.

സുമംഗലാമ്മ എത്രയോ മുൻപേ യാത്രയായി!
ഒരിക്കലും തിരിച്ചുവരാനാകാത്ത ലോകത്തേക്ക് രംഗനാഥ് ചേട്ടനും വിട വാങ്ങുമ്പോൾ , സംഗീതത്തെയും കലയെയും സ്നേഹിച്ച അസാധാരണ പ്രതിഭ സുമംഗലാമ്മയോടൊപ്പം ചേരുന്നു.
പുതിയൊരു രാഗമാലികക്കായി ….

പി എൻ പണിക്കർ :  മറ്റുള്ളവർക്ക് വേണ്ടി... വായനയുടെ സംസ്കാരം മലയാളിയെ പഠിപ്പിച്ച പി എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. ...
20/06/2024

പി എൻ പണിക്കർ : മറ്റുള്ളവർക്ക് വേണ്ടി...

വായനയുടെ സംസ്കാരം മലയാളിയെ പഠിപ്പിച്ച പി എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19.

വീണ്ടും ഒരു വായനാദിനം വന്നെത്തിയപ്പോള്‍ പെട്ടെന്ന് ഓർമവന്നത് വർഷങ്ങൾക്ക് മുൻപ് കാൻഫെഡിൻറെ പ്രവർത്തകൻ കൂടിയായ പന്തളം സുനിലിനോടൊപ്പം ഓഫീസിലെത്തിയ മുതിർന്ന , അല്പം നീളം കൂടിയ ആളിനെയാണ്. അറിയാതെ എഴുന്നേറ്റ് നിന്ന് വണങ്ങിയത് കണ്ടപ്പോൾ പന്തളം സുനിൽ ചോദിച്ചു. "ആരെന്നറിയാമോ?"
"കണ്ട നല്ല ഓർമ്മ " എന്ന് വെറുതെ മറുപടി പറഞ്ഞു.
" പടം കണ്ടിട്ടുണ്ടാകും..., സാറ് കണ്ടിട്ടുണ്ടോ, രാജനെ ?"
" ഇല്ല. ഞാൻ ആദ്യമായി കാണുകയാണ്."
" ഇതാണ്, പി എൻ പണിക്കർ. പണിക്കർ സാർ. മലയാളികളെ വായിക്കാൻ പഠിപ്പിച്ച, പഠിപ്പിച്ചു കൊണ്ടിരിക്കുന്ന പണിക്കർ സർ. പണിക്കർ സാറിൻറെ ശ്രമങ്ങൾക്ക് നിങ്ങൾ പിൻബലം നൽകണം. കരിയർ മാഗസിനിലൂടെ പ്രചരിപ്പിക്കണം".
പന്തളം സുനിലിന് അങ്ങനെ പറയാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു.

തെങ്ങമം സാറിൻറെ വീട്ടിൽ വെച്ച് കാണുമ്പോഴൊക്കെ മലയാളികളെ പഠിപ്പിക്കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെല്ലാം. തെങ്ങമം ബാലകൃഷ്ണൻ അന്ന് കേരള ഗ്രന്ഥശാല സംഘം വൈസ് പ്രസിഡൻ്റ് ആയതുകൊണ്ട് അക്ഷരങ്ങളെക്കുറിച്ചും ഗ്രന്ഥശാലകളെ കുറിച്ചുമാണ് കൂടുതൽ ചർച്ചകളും. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിനു പണിക്കർ സാറിൻറെ സംഭാവനകളെ അടിസ്ഥാനമാക്കി 'കരിയർ മാഗസിനി'ൽ അഭിമുഖം നല്കണമെന്നത് പന്തളം സുനിലിൻറെ ആവശ്യമായിരുന്നു. അതിനായാണ് അവർ ഒരുമിച്ചെത്തിയത്. കരിയർ മാഗസിനിൽ മാത്രമല്ല. പിന്നീട് കൊല്ലം പബ്ലിക് ലൈബ്രറി 'സോപാനം' കലാക്ഷേത്രത്തിൻറെ ഉത്‌ഘാടനതോനനുബന്ധിച്ചു സ്മരണിക ഇറക്കിയപ്പോൾ അതിനു വേണ്ടിയും പണിക്കർ സാറുമായി സംസാരിക്കേണ്ടി വന്നു.

അതിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം ആ മഹാ മനീഷിയുടെ പ്രയത്നത്തിന് കൂപ്പുകൈ നൽകാൻ നമ്മെ നിർബ്ബന്ധിതരാക്കും.
" വായനശാല സ്ഥാപിച്ചതുകൊണ്ട് മാത്രം തൃപ്തനായില്ല. എന്ത് ത്യാഗം സഹിച്ചും അത് ഉയർത്തിക്കൊണ്ടു വരണം. വായനശാലയിൽ ഒരു പത്രം സൗജന്യമായി ലഭിക്കണം. അതിനായി ഒരു തോർത്ത് മുണ്ടുമുടുത്തു ഏഴ് മൈൽ നടന്നു കോട്ടയത്തു പോയി. മനോരമയിൽ. മാമ്മൻ മാപ്പിള അപ്പോൾ ചില മാന്യ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.ആ വേഷത്തിൽ എങ്ങനെ മാന്യന്മാരുടെ മുന്നിൽ കയറിചെല്ലുമെന്നു കരുതി ഞാൻ കുറെ നേരം പുറത്തു കാത്തു നിന്നു. ഒടുവിൽ മാമ്മൻ മാപ്പിള പുറത്തുവന്നപ്പോൾ ഞാൻ വിവരം പറഞ്ഞു. പത്രം അനുവദിച്ചു തന്നു." അദ്ദേഹം പറഞ്ഞു.

" അക്ഷരം പഠിച്ചതുകൊണ്ട് സാക്ഷരനാകുന്നില്ല. അറിവിൻറെ താക്കോൽ മാത്രമാണത്. തുടർന്ന് വായിക്കാൻ അവരെ പ്രേരിപ്പിക്കണം. വിമർശിക്കാൻ എല്ലാവർക്കുമാകും. എന്തുകൊണ്ടിവർ ജനങ്ങളെ ബോധവാൻമാരാക്കാൻ തുനിയുന്നില്ല. ഞാനിത് വെറുതെ പറയുന്നതല്ല. ഞാൻ അതിനുവേണ്ടി തുനിഞ്ഞിറങ്ങിയവനാണ്. ഈ നാട്ടിലെ ജനങ്ങളെ വായിക്കാനും പഠിപ്പിക്കാനും എന്നെപ്പോലെ പരിശ്രമിച്ചിട്ടുള്ള അധികം പേരില്ല. ഞാനതിൽ അഹങ്കരിക്കുന്നു. വിമർശിച്ചാൽ മാത്രം പോരാ. പ്രവർത്തിക്കുക കൂടി വേണം."

മുപ്പത് വർഷങ്ങൾക്ക് മുൻപ് പണിക്കർ സാർ പറഞ്ഞ വാക്കുകൾക്ക് എന്നും പ്രസക്തിയുണ്ട്. നാമത് തിരിച്ചറിയണം.

" ദിവസം അര മണിക്കൂറെങ്കിലും മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കാത്തവനെ മനുഷ്യനെന്ന് വിളിക്കാൻ ഞാനിഷ്ടപ്പെടുന്നില്ല".

Address

Kollam (Quilon)
690544

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

8129860887

Alerts

Be the first to know and let us send you an email when Career Magazine E BOOKS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Career Magazine E BOOKS:

Share

Category