Malayalarajyam Book Depot

Malayalarajyam Book Depot Malayalarajyam is a bookstore set up in the heart of the historic Vaikom for those who love books.

A wonderful collection of books in Malayalam language is our speciality! Readers all over Kerala used to visit this famous shop while comes to the Holy Temple of Lord Mahadeva here at Vaikom. Now we likes to give information about the books n periodicals we deal with and the details of Temple programme through this page. We are always ready to give any type of assistance to the customers and devot

ees visiting Vaikom! Here you can available books of famous publishers all over India, such as Devi books, H&C Stores, Sri Ramakrishna Math,Guruvyur devaswom publications, Mathrubhumi Books, Manorama Books,D C Books, Current Books,Vidyarambham publications, R S Vadhyar & Sons, K S Brothers Kunnamkulam, Chandra press Trivandrum, Sahithya Acadami, Language Institute of Kerala,S T Reddiar & sons Kollam ect ect

ശ്രീ നാരായണീയാമൃതരസംദശകം എൺപത്തൊമ്പത്             ശ്ലോകം ഏഴ്                ***********ഭൃഗും കില സരസ്വതീനികട-          വ...
30/05/2026

ശ്രീ നാരായണീയാമൃതരസം
ദശകം എൺപത്തൊമ്പത്
ശ്ലോകം ഏഴ്
***********

ഭൃഗും കില സരസ്വതീനികട-
വാസിനസ്താപസാ-
സ്ത്രിമൂർത്തിഷു സമാദിശന്നധിക-
സത്ത്വതാം വേദിതും;
അയം പുനരനാദരാദുദിത-
രുദ്ധരോഷേ വിധൗ
ഹരേപി ച ജിഹിംസിഷൗ ഗിരിജയാ
ധൃതേ, ത്വാമഗാത്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

ഒരിക്കൽ സരസ്വതീനദിയുടെ സമീപത്ത് വസിക്കുന്ന മഹർഷിശ്രേഷ്ഠന്മാരെല്ലാം കൂടി ഒരു സത്രം നടത്തി. ആ സത്രത്തിൽ വച്ച്, ത്രിമൂർത്തികളിൽ ആർക്കാണ് അധികം മഹത്വം എന്ന വിഷയം ചർച്ചയ്ക്ക് വന്നു. ഒടുവിൽ അതു വലിയൊരു തർക്കമായി മാറി. അത് പരീക്ഷിച്ചറിയുന്നതിന് വേണ്ടി അവർ ഭൃഗുമഹർഷിയെ ചുമതലപ്പെടുത്തി.

മഹർഷി ആദ്യം സ്വപിതാവായ ബ്രഹ്മദേവന്റെ സഭയിൽ ചെന്നു. പതിവുപോലെ ചെയ്യാറുള്ള സ്തുതിയോ നമസ്കാരമോ ചെയ്യാതെ ബ്രഹ്മാസനത്തിൽ ഒപ്പം കയറിയിരുന്നു. കോപിഷ്ഠനായ ബ്രഹ്മദേവനെ കണ്ട്, മഹർഷി അവിടെനിന്നും തിരിച്ചു കൈലാസത്തിലെത്തി.

ശ്രീപരമേശ്വരൻ, തൻ്റെ അനുജനെ കണ്ട്, സ്നേഹപൂർവ്വം ആലിംഗനം ചെയ്യാൻ മുതിർന്നു. മഹർഷി ഗൗരവത്തിൽ ശ്മശാനവാസിയായ നീയെന്നെ തൊടരുത് എന്നട്ടഹസിച്ചു. ശ്രീപരമേശ്വരൻ ജ്വലിച്ച കോപത്തോടെ മഹർഷിയെ വധിക്കാൻ ശൂലമുയർത്തി. അതുകണ്ട്, ശ്രീപാർവ്വതീദേവി ഒരു വിധം സമാധാനിപ്പിച്ച്, ഭഗവാനെ ശാന്തനാക്കി.

ഭൃഗുമഹർഷി കൈലാസത്തിൽ നിന്നും അല്ലയോ ഭഗവാനേ! ശ്രീഗുരുവായൂരപ്പാ! അങ്ങയെതാതേടി വൈകുണ്ഡത്തിലേക്ക് തിരിച്ചു.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസംദശകം എൺപത്തൊമ്പത്           ശ്ലോകം ആറ്                **********ഭദ്രം തേ ശാകുനേയ! ഭ്രമസി കിമധുനാ    ...
29/05/2026

ശ്രീ നാരായണീയാമൃതരസം

ദശകം എൺപത്തൊമ്പത്
ശ്ലോകം ആറ്
**********

ഭദ്രം തേ ശാകുനേയ! ഭ്രമസി കിമധുനാ
ത്വം പിശാചസ്യ വാചാ
സന്ദേഹശ്ചേന്മദുക്തൗ തവ കിമു ന
കരോഷ്യംഗുലീമംഗ! മൗലൗ
ഇത്ഥം ത്വദ്വാക്യമൂഢ: ശിരസി കൃതകര:
സോപതച്ഛിന്നപാതം;
ഭ്രംശോ ഹ്യേവം പരോപാസിതുരപി ച
ഗതി: ശൂലിനോപി ത്വമേവ.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

ഹേ ശാകുനേയ! (അല്ലയോ ശകുനിപുത്രനായ വൃകാസുര!) നിനക്ക് മംഗളം ഭവിക്കട്ടെ! എങ്ങോട്ടാണ് ഇങ്ങനെ പട്ടികളെപ്പോലെ
കിതച്ചുകൊണ്ട് ഓടുന്നത്? പരിചിത ഭാവത്തിലുള്ള, അതിതേജസ്സുള്ള ആ ബ്രാഹ്മണബാലന്റെ മധുരിക്കുന്ന വാക്കുകേട്ട്, വൃകാസുരൻ പതുക്കെ നിന്നു.

"ഒരു പിശാചിൻ്റെ ഭ്രാന്തമായ വാക്കു് കേട്ടിട്ടാണോ നീ ഇങ്ങനെ പിന്നാലെ ഓടുന്നത്? നിനക്കറിയാമോ, ദക്ഷശാപത്താൽ എല്ലാ പുണ്യങ്ങളും അവനിൽ നിന്ന് ഇല്ലാതെയായി. അവനെ ആരെങ്കിലും വിശ്വസിക്കുമോ? അങ്ങുമിങ്ങും അല്ലഞ്ഞു നടക്കുന്ന അവൻ്റെ കിടപ്പാണെങ്കിലോ ശ്മശാനത്തിലും. കഴുത്തിൽ തലയോട്ടി മാല ധരിച്ചാണ് നടക്കുന്നത്. ചുടലഭസ്മ മാണ് ദേഹം മുഴുവൻ. നീയല്ലാതെ അവനെ വിശ്വസിക്കുമോ? പിശാചുക്കൾക്ക് വരം കൊടുക്കാൻ കഴിയുമോ?" എന്ന് കളിയാക്കി ചിരിച്ചുകൊണ്ട് നിന്തിരുവടി വൃകാസുരനെ നല്ലവണ്ണം മയക്കി.

"നിനക്ക് സംശയമുണ്ടെങ്കിൽ ഹേ ശാകുനേയ! നിൻ്റെ നെറുകയിലൊന്ന് കൈ വെച്ച് നോക്കിക്കൂടേ?" ഇത് കേട്ടയുടനെ ആ വിഡ്ഢി, തൻ്റെ കൈ സ്വന്തം തലയിൽ വച്ചു. കൈ വെക്കേണ്ട താമസം. മുറിച്ചിട്ട മരം പോലെ അവൻ മരിച്ചുവീണു.

ഇതു കണ്ട് ശിവഭഗവാൻ നെടുവീർപ്പിട്ടു. നിന്തിരുവടി തൻ്റെ വേറൊരു ലീലയാൽ താൻ തന്നെയായ പരമേശ്വരനെ ഈ ഭയത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തു.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസംദശകം എൺപത്തൊമ്പത്          ശ്ലോകം അഞ്ച്                ***********മോക്താരം ബന്ധമുക്തോ ഹരിണപതിരിവ    ...
28/05/2026

ശ്രീ നാരായണീയാമൃതരസം

ദശകം എൺപത്തൊമ്പത്
ശ്ലോകം അഞ്ച്
***********

മോക്താരം ബന്ധമുക്തോ ഹരിണപതിരിവ
പ്രാദ്രവത് സോഥ രുദ്രം
ദൈത്യാദ് ഭീത്യാ സ്മ ദേവോ ദിശി ദിശി
വലതേ പൃഷ്ഠതോ ദത്തദൃഷ്ടി:
തുഷ്ണീകേ സർവ്വലോകേ തവ പദമധി-
രോക്ഷ്യന്തമുദ്വീക്ഷ്യ ശർവം
ദുരാദേവാഗ്രതസ്ത്വം പടുവടുവപുഷാ
തസ്ഥിഷേ ദാനവായ.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

*ഹരേ കൃഷ്ണ!*
*ശ്രീഗുരുവായൂരപ്പാ ശരണം*

ദയ തോന്നി കെട്ടഴിച്ചുവിട്ട സിംഹം, തന്നെ കെട്ടിൽനിന്നും രക്ഷിച്ചവന്റെ നേരെ പായുന്നത് പോലെ നിഷ്ഠൂരനായ ആ വൃകാസുരൻ, കൈ ഉയർത്തിക്കൊണ്ട് പരമശിവന്റെ നേരെ തിരിഞ്ഞു. തനിക്ക് കിട്ടിയ വരം ഫലിക്കുമോ എന്നറിയാൻവേണ്ടി തെരഞ്ഞെടുത്തത് സാക്ഷാൽ ശിവഭഗവാനെ ത്തന്നെ.

താൻ വരം കൊടുത്ത്, അനുഗ്രഹിച്ചവനെ ശപിക്കുന്നതിന് പകരം, പലതവണ പിന്തിരിഞ്ഞ് നോക്കിക്കൊണ്ട് മുന്നോട്ടു പാഞ്ഞു. ജഗദീശ്വരനായ പരമശിവനെ രക്ഷിക്കുവാൻ തക്കശക്തി ഇല്ലാത്ത പ്രപഞ്ചവാസികൾ, ഒന്നും ചെയ്യാനാകാതെ നോക്കി നിന്നു. ശിവ ഭഗവാൻ ഓടിയോടി വൈകുണ്ഠലോകത്തിലേക്ക് എത്താറായി.

സർവ്വജ്ഞനായ, തൃകാലജ്ഞാനിയായ നിന്തിരുവടി, തന്റെ അടുത്തേക്ക് ഓടിവരുന്ന ശിവഭഗവാനെ കണ്ടു. അല്ലയോ ഭഗവാനേ! ശ്രീഗുരുവായൂരപ്പാ! അവിടുന്ന് ഉടനെ തന്നെ സമർത്ഥനായ ഒരു ബ്രഹ്മചാരിയുടെ രൂപമെടുത്ത്, ഓടിക്കിതച്ചു വരുന്ന വൃകാസുരന്റെ നേരെ മുന്നിൽ വന്നു നിന്നു.

അതും ഒരു വടുബ്രാഹ്മണകുമാരന്റെ വേഷത്തിൽ. പണ്ട് ബലി ചക്രവർത്തിയുടെ യാഗശാലയിലേക്ക് കടന്നുചെന്ന വാമനന്റെ പോലെ. നല്ല ചേതസ്സാർന്ന മനോഹര രൂപം. ആരും നോക്കിനിൽക്കുന്ന, അഴകോടുകൂടി.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസംദശകം എൺപത്തൊമ്പത്         ശ്ലോകം നാല്                **********തപസ്തപ്ത്വാ ഘോരം സ ഖലു          കുപിത...
27/05/2026

ശ്രീ നാരായണീയാമൃതരസം

ദശകം എൺപത്തൊമ്പത്
ശ്ലോകം നാല്
**********
തപസ്തപ്ത്വാ ഘോരം സ ഖലു
കുപിത: സപ്തമദിനേ
ശിരശ്ഛിത്ത്വാ സദ്യ: പുരഹര-
മുപസ്ഥാപ്യ പുരത:,
അതിക്ഷുദ്രം രൗദ്രം ശിരസി
കരദാനേന നിധനം
ജഗന്നാഥാദ് വവ്രേ; ഭവതി
വിമുഖാനാം ക്വ ശുഭധീ:.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

ലോകജേതാവാനുള്ള തൻ്റെ ആഗ്രഹം സഫലീകരിക്കുവാനായി, ക്ഷിപ്രപ്രസാദിയായ ഈശ്വരനെ സേവിച്ച്, വരം നേടാനായി, ശ്രീനാരദ മഹർഷിയുടെ നിർദ്ദേശപ്രകാരം, വൃകാസുരൻ ഒരു ഏകാന്തസ്ഥലത്ത് പോയി സാക്ഷാൽ പരമശിവനെ തപസ്സുചെയ്യുവാനൊരുങ്ങി. വൃകാസുരൻ ഒരു പ്രത്യേക രീതിയിലാണ് മഹാദേവനെ തപസ്സു ചെയ്തത്.

നല്ലൊരു ഹോമകുണ്ഡം ഒരുക്കി, അതിനുമുമ്പിൽ ഇരുന്ന്, തൻ്റെ ശരീരത്തിലെ മാംസം കുറേശ്ശ കുറേശ്ശ അരിഞ്ഞെടുത്ത് ഹോമിച്ചായിരുന്നു വൃകാസുരന്റെ തപസ്സ്. ദിവസങ്ങൾ രണ്ടും മൂന്നും കഴിഞ്ഞു. മഹാദേവൻ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ശ്രീമഹാദേവൻ ക്ഷിപ്രപ്രസാദിയാണെന്ന് പറഞ്ഞിട്ടാണ് താൻ തപസ്സാരംഭിച്ചത്. ഇപ്പോൾ ശരീരത്തിലെ മാംസമെല്ലാം കഴിഞ്ഞു. ആറു ദിവസവും കഴിഞ്ഞു. എന്നിട്ടും ഭഗവാൻ പ്രത്യക്ഷപ്പെട്ടില്ല. നാരദമഹർഷിയോട് കോപവും ദ്വേഷ്യവും വന്നു. ഇനി അറ്റ കൈ പ്രയോഗം മാത്രം.

ഏഴാം ദിവസം രാവിലെ പതിവുള്ള പ്രാർത്ഥനകൾക്ക് ശേഷം വാൾ കയ്യിലെടുത്തു. തൻ്റെ ശിരസ്സു വെട്ടി ഹോമിക്കാൻ ആരംഭിച്ചു. അതുകണ്ട് പരമശിവൻ ഉടനെ പ്രത്യക്ഷപ്പെട്ട്, ശിരസ്സു വെട്ടാനൊരുങ്ങിയ കൈ തടഞ്ഞു.

അൽഭുതാവഹം എന്ന് പറയട്ടേ, ശ്രീ മഹാദേവന്റെ സ്പർശന ഭാഗ്യം ലഭിച്ചയുടനെ വൃകാസുരന്റെ ശരീരം പണ്ടത്തേക്കാളും പുഷ്ടിയുള്ളതായിത്തീർന്നു. എന്തു വരമാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു.

"മഹാപ്രഭോ! അടിയൻ ആരുടെ തലയിലാണോ കൈ വെക്കുന്നത്, ആ തല ഉടനെ ഭസ്മമാകണം" എന്ന ക്രൂരവും നിഷ്ഠൂരവുമായ വരം ആവശ്യപ്പെട്ടു. ഇതെന്തു വരയാചന! എന്നതിശയിച്ചുകൊണ്ട് ശ്രീ മഹാദേവൻ "തഥാസ്തു" എന്നനുഗ്രഹിച്ചു.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസംദശകം എൺപത്തൊമ്പത്         ശ്ലോകം മൂന്ന്                  **********ശകുനിജ: സ തു നാരദമേകദാ ത്വരിതതോഷമ...
26/05/2026

ശ്രീ നാരായണീയാമൃതരസം

ദശകം എൺപത്തൊമ്പത്
ശ്ലോകം മൂന്ന്
**********

ശകുനിജ: സ തു നാരദമേകദാ
ത്വരിതതോഷമപ്യച്ഛദധീശ്വരം
സ ച ദിദേശ ഗിരീശമുപാസിതും
ന തു ഭവന്തമബന്ധുമസാധുഷു.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

പുരാണങ്ങളിൽ, പ്രത്യേകിച്ച് ശ്രീമദ് ഭാഗവതത്തിൽ പരാമർശിക്കപ്പെടുന്ന പ്രസിദ്ധമായ ഒരു അസുരനാണ് ഒരു വൃകാസുരൻ. ചിലയിടങ്ങളിൽ ഈ വൃകാസുരനെ ഭസ്മാസുരൻ എന്നും പറയുന്നുണ്ട്.

അഹങ്കാരവും, ദുർബുദ്ധിയും, ദുഷിച്ച നടപ്പും കാരണം, സ്വന്തം അന്ത്യം സ്വയം വരുത്തിവെച്ച ഒരു അസുരൻ ആണിത്. ശകുനിയുടെ പുത്രനാണ് ഈ അസുരൻ. മഹാഭാരതത്തിലെ ദുര്യോധനന്റെ മാമാശ്രീയല്ല ഈ ശകുനി.

ഒരിക്കൽ ഈ വൃകാസുരൻ ശ്രീനാരദമഹർഷിയെ സമീപിച്ച് വേഗത്തിൽ പ്രസാദിക്കുന്ന, സന്തോഷിക്കുന്ന ഈശ്വരൻ ആരാണെന്ന് ചോദിക്കുകയുണ്ടായി. തൃകാലജ്ഞാനിയായ മഹർഷി ഒന്ന് പുഞ്ചിരിച്ചുകൊണ്ട്, പരമശിവനെ സേവിച്ചു കൊള്ളുവാൻ നിർദ്ദേശിച്ചു.

നല്ലവരല്ലാത്തവരിൽ, ഭക്തിയുടെ അടുത്തുപോലും എത്താത്തവരിൽ അടുപ്പം കാണിക്കാത്ത അല്ലയോ ഭഗവാനേ! ശ്രീഗുരുവായൂരപ്പാ! അങ്ങനെയാകട്ടെ, എല്ലാം അറിയാവുന്ന ശ്രീനാരദ മഹർഷി നിർദ്ദേശിച്ചതുമില്ല.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

25/05/2026
ശ്രീ നാരായണീയാമൃതരസംദശകം എൺപത്തൊമ്പത്            ശ്ലോകം രണ്ട്                 **********സദ്യ: പ്രസാദരുഷിതാൻ            വ...
25/05/2026

ശ്രീ നാരായണീയാമൃതരസം

ദശകം എൺപത്തൊമ്പത്
ശ്ലോകം രണ്ട്
**********

സദ്യ: പ്രസാദരുഷിതാൻ
വിധിശങ്കരാദീൻ
കേചിദ്വിഭോ! നിജഗുണാനു-
ഗുണം ഭജന്ത:
ഭ്രഷ്ടാ ഭവന്തി ബത കഷ്ടമ-
ദീർഘദൃഷ്ട്യാ
സ്പഷ്ടം വൃകാസുര ഉദാഹരണം
കിലാസ്മിൻ.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

അല്ലയോ സർവ്വവ്യാപിയായുള്ള ഭഗവാനേ! ചിലരാകട്ടെ, എളുപ്പത്തിൽ പ്രസാദിക്കുന്ന ബ്രഹ്മാവിനേയും, പരമശിവനേയും ഭജിച്ച് പ്രീതിപ്പെടുത്തി വരം പ്രാപ്തമാക്കുന്നു. ദീർഘദൃഷ്ടി കൂടാതെ, ശരിയാംവണ്ണം ആലോചിക്കാതെ എടുത്തുചാടി ഇങ്ങനെ പുറപ്പെടുന്നവർ അവരുടെ ആ കർമ്മം കൊണ്ടുതന്നെ സ്വയം നാശത്തെ വിളിച്ചുവരുത്തുന്നു.

ഇതെല്ലാം കഷ്ടം തന്നെയല്ലേ! ഇങ്ങനെയുള്ളവർക്ക് ഉത്തമ ദൃഷ്ടാന്തമാണ്, തെളിവാണ് വൃകാസുരന്റ കഥ.

അതിദീർഘകാലം കൊണ്ടാണ്, നല്ലവണ്ണം പരീക്ഷിച്ചതിനുശേഷം ആണ് വിഷ്ണുഭഗവാൻ പ്രസാദിക്കുന്നത്. ചിലർക്ക് ആ പരിശ്രമം തന്നെ നിഷ്ഫലമായി പോകുന്നു. അതുകൊണ്ടുതന്നെ വിഷ്ണുഭജനം പ്രയാസമാണെന്ന് എല്ലാവരും പറയും. അതുകൊണ്ടാണ് എളുപ്പം പ്രസാദിക്കുന്ന ബ്രഹ്മാവിനേയും, പരമശിവനേയും മുൻകൂട്ടി ആലോചിക്കാതെ, ദീർഘദൃഷ്ടിയില്ലാത്തവർ ഭജിച്ച് പ്രസാദിപ്പിക്കുവാൻ യത്നിക്കുന്നത്.

ബ്രഹ്മാവിൽ നിന്നും പരമേശ്വരനിൽ നിന്നും വരഫലം നേടിയതിനുശേഷം, ഈ ഭക്തന്മാർ തങ്ങൾക്ക് വരം തന്ന ഈശ്വരനെ മറക്കുന്നു. അതും ആ വരഫലത്തിന്റെ അഹങ്കാരത്താൽ. അതിനാൽ അർത്ഥകാമന്മാരായ, ഇവരോട് ബ്രഹ്മരുദ്രാദികൾ കോപിക്കുന്നു. ഫലമോ, അവരുടെ സർവ്വനാശവും.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസംദശകം എൺപത്തൊമ്പത്           ശ്ലോകം ഒന്ന്                  **********രമാജാനേ! ജാനേ യദിഹ തവ           ...
23/05/2026

ശ്രീ നാരായണീയാമൃതരസം

ദശകം എൺപത്തൊമ്പത്
ശ്ലോകം ഒന്ന്
**********

രമാജാനേ! ജാനേ യദിഹ തവ
ഭക്തേഷു വിഭവോ
ന സമ്പദ്യ സദ്യ, സ്തദിഹ
മദകൃത്വാദശമിനാം;
പ്രശാന്തിം കൃത്വൈവ പ്രദിശസി
തത: കാമമഖിലം,
പ്രശാന്തേഷു ക്ഷിപ്രം; ന ഖലു
ഭവദീയേ ച്യുതികഥാ.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

അല്ലയോ വൈകുണ്ഠനാഥ! ലക്ഷ്മീപതിയായ ഭഗവാനേ! ഈ ലോകത്ത്, അങ്ങയുടെ ഭക്തന്മാരിൽ ഐശ്വര്യം വളരെ പെട്ടെന്ന് ഉണ്ടാകുന്നില്ല. ഐശ്വര്യമാണ് അഹങ്കാരത്തെ വളർത്തുന്നതും പോഷിപ്പിക്കുന്നതും. അതുമാത്രമല്ലാ, അഹങ്കാരം വന്നാൽ അവർക്ക് അവിടത്തോടുള്ള ഭക്തിയും ഇല്ലാതാകുന്നു.

ഭക്തിയോടുകൂടി ഒരു തുള്ളി ജലം സമർപ്പിച്ചാലും അതിനെ സ്വീകരിച്ച്, അവരെ അനുഗ്രഹിക്കും. ഭക്തിഹീനന്മാർ എന്തു കൊടുത്താലും അവിടുന്നത് സ്വീകരിക്കുകയുമില്ല. അതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്. അല്ലയോ ഭഗവാനേ!, അങ്ങേക്ക് അഹങ്കാരം എന്നത് ഒട്ടും ദഹിക്കില്ലല്ലോ. മഹാബലിയുടെ കാര്യത്തിൽ നമുക്കിത് പൂർണ്ണമായി മനസ്സിലാക്കാം. അഹങ്കാരം നശിച്ചതിനുശേഷമാണല്ലോ ബലി ചക്രവർത്തി, മഹാബലിയായിത്തീർന്നത്.

അതിനാൽ മനസ്സിന് ശാന്തിയും സമാധാനവും വരാത്ത ഭക്തന്മാർക്ക്, അവിടുന്ന് ആദ്യം മനസ്സിന് ശാന്തിയും സമാധാനവും ഉണ്ടാവുന്നതുവരെ കാത്തിരിക്കും. ശാന്തിയും, സമാധാനവും, ഭക്തിയും കൈവന്നതിനുശേഷമേ അവർക്ക് അഭീഷ്ടങ്ങൾ അരുളുകയുള്ളൂ. എന്നാൽ ആദ്യം മനസ്സിന് ശാന്തിയും സമാധാനവും ദൃഢഭക്തിയും ഉള്ളവർക്ക്, വേഗത്തിൽ അവരുടെ അഭീഷ്ടവരങ്ങൾ പ്രദാനം ചെയ്യുന്നു.

അങ്ങയുടെ ഭക്തന് ഒരിക്കലും അധപതനം ഉണ്ടാവുകയില്ല."ന മേ ഭക്ത പ്രണശ്യതി" എന്നാണല്ലോ അങ്ങയുടെ അരുൾ മൊഴി. ഭക്തനാശം - അതിന് അങ്ങ് അനുവദിക്കുകയുമില്ല.

ഹരേ കൃഷ്ണ!
#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം       ദശകം എൺപത്തെട്ട്           ശ്ലോകം പന്ത്രണ്ട്               ************സോയം കൃഷ്ണാവതാരോ ജയതി ...
22/05/2026

ശ്രീ നാരായണീയാമൃതരസം

ദശകം എൺപത്തെട്ട്
ശ്ലോകം പന്ത്രണ്ട്
************
സോയം കൃഷ്ണാവതാരോ ജയതി തവ വിഭോ!
യത്ര സൗഹാർദ്ദഭീതി-
സ്നേഹദ്വേഷാനുരാഗപ്രഭൃതിഭിരതുലൈ-
രശ്രമൈർയോഗഭേദൈ:
ആർത്തിം തീർത്വാ സമസ്താമമൃതപദമഗു:
സർവ്വത: സർവ്വലോകാ:
സ ത്വം വിശ്വാർത്തിശാന്ത്യൈ പവനപുരപതേ!
ഭക്തിപൂർത്ത്യൈ ച ഭൂയാ:

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

അല്ലയോ പരിപൂർണ്ണനായ ശ്രീകൃഷ്ണഭഗവാനേ!
അവിടുത്തെ ഈ കൃഷ്ണാവതാരം സർവ്വോത്കർഷേണ വർത്തിക്കുന്നൂ, പരിലസിക്കുന്നു. മധുരയിലെ കാരാഗൃഹത്തിൽ ജനിച്ച്, അമ്പാടിയിലേക്ക് ഉടനെ എത്തിയല്ലോ. അന്ന് തൊട്ട് എല്ലാ ജനങ്ങളും ഈ ശ്രീകൃഷ്ണാവതാരത്തിൽ സൗഹാർദ്ദം, ഭീതി, സ്നേഹം, വേഷം, അനുരാഗം മുതലായ കിടയറ്റ യോഗങ്ങളാൽ അങ്ങയെ ആരാധിക്കുന്നു.

അല്ലയോ ഭഗവാനേ! അങ്ങയുടെ അനുഗ്രഹത്താൽ യാതൊരു ക്ലേശമില്ലാത്തതായ ഈ സ്നേഹപൂർണ്ണമായ യോഗങ്ങളാൽ ജനങ്ങൾ എല്ലാം ദുഃഖങ്ങളേയും തരണം ചെയ്ത്, മുക്തി പ്രാപിച്ചു. സ്നേഹാദികൾ സ്വാഭാവികങ്ങളാകയാൽ യാതൊരുവിധ ക്ലേശവും ഇല്ലല്ലോ.

സൗഹാർദ്ദം കൊണ്ട് പാണ്ഡവന്മാരും, സ്നേഹം കൊണ്ട് നന്ദവസുദേവാദികളും, അനുരാഗം കൊണ്ട് ഗോപികമാരും, ദ്വേഷം കൊണ്ട് ശിശുപാലനും, ഭീതി കൊണ്ട് കംസനും മുക്തി കിട്ടി. അതുമാത്രമോ, അങ്ങയുടെ കൈകളാൽ മരണമടഞ്ഞ എല്ലാം അസുര-രാക്ഷസാദികൾക്കും മോക്ഷം കിട്ടി.

എന്തിന്! അങ്ങയെ വിഷം പുരട്ടിയ സ്തന്യമൂട്ടി കൊല്ലാൻ വന്ന പൂതനയ്ക്ക് പോലും അവിടുന്ന് മോക്ഷം കൊടുത്തില്ലേ?

അങ്ങനെയുള്ള അവിടുന്ന്, അല്ലയോ ഭഗവാനേ! അവിടുന്നെന്റെ എല്ലാവിധ പീഢകളേയും ശമിപ്പിച്ച്, പരിപൂർണ്ണ ഭക്തി തന്നനുഗ്രഹിക്കേണമേ! ഇങ്ങനെ പ്രാർത്ഥിച്ചു കൊണ്ടാണ് മേൽപ്പത്തൂർ ഈ ശ്ലോകവും ദശകവും ഉപസംഹരിച്ചത്.

നമുക്കും ആ കൈവല്യനാഥന്റെ അനുഗ്രഹകടാക്ഷത്തിനായി പ്രാർത്ഥിച്ചുകൊണ്ട്, ഈ ദശകത്തിലെ അക്ഷരപ്പൂക്കൾ ഭക്തിപുരസ്സരം ഭഗവാൻ്റെ തൃപ്പാദത്തിലർപ്പിക്കാം.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

ശ്രീ നാരായണീയാമൃതരസം     ദശകം എൺപത്തെട്ട്       ശ്ലോകം പതിനൊന്ന്                ***************പ്രായേണ ദ്വാരവത്യാമവൃതദയി...
21/05/2026

ശ്രീ നാരായണീയാമൃതരസം

ദശകം എൺപത്തെട്ട്
ശ്ലോകം പതിനൊന്ന്
***************

പ്രായേണ ദ്വാരവത്യാമവൃതദയി, തദാ
നാരദസ്ത്വദ്രസാർദ്ര-
സ്തസ്മാല്ലേഭേ കദാചിത് ഖലു സുകൃതനിധി-
സ്ത്വത്പിതാ തത്ത്വബോധം
ഭക്താനാമഗ്രയായീ സ ച ഖലു മതിമാ-
നുദ്ധവസ്ത്വത്ത ഏവ
പ്രാപ്തോ വിജ്ഞാനസാരം സ കില ജനഹിതാ-
യാധുനാസ്തേ ബദര്യാം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം

ദ്വാരകയിൽ ശ്രീനാരദ മഹർഷി ഒരു നിത്യസന്ദർശകനായിരുന്നു. അദ്ദേഹത്തിന് ഭഗവാനെ വിട്ടു പിരിയുന്നതിൽ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. പലപ്പോഴും ദ്വാരകയിൽ വന്നാൽ താമസിക്കുകയും ചെയ്യും. നാരദമഹർഷിക്ക് ലഭിച്ച ദക്ഷശാപങ്ങളൊന്നും ദ്വാരകയിൽ ഫലിക്കുകയില്ല.

അല്ലയോ ഭഗവാനേ! ശ്രീഗുരുവായൂരപ്പാ, അവിടുത്തെ സുകൃതിയായ പിതാവിന് നാരദമഹർഷിയിൽ നിന്നും നേരിട്ട് ആത്മതത്വോപദേശം കിട്ടിയിട്ടുണ്ട്. അതും പലവിധത്തിലുള്ള ദൃഷ്ടാന്തങ്ങളും യദു അവധൂത സംഭാഷണസഹിതം. ഇതിലൂടെ പിതാവിൻ്റെ സംശയങ്ങളെല്ലാം ദുരീകരിച്ചു.

അങ്ങയുടെ ഭക്തന്മാരിൽ അഗ്രഗണ്യനായ, അങ്ങയുടെ പ്രധാനമന്ത്രി കൂടിയായ ഉദ്ധവസ്വാമിക്ക് അവിടുന്നാണല്ലോ വിജ്ഞാന സാരത്തെ, ആത്മതത്വത്തെ ഉപദേശിച്ചുകൊടുത്തത്.

അവിടുന്ന് ഉപദേശിച്ചു കൊടുത്ത ഭാഗവതത്വവും ആത്മജ്ഞാനവും മറ്റും ജനങ്ങൾക്ക് പകർന്നു കൊടുക്കാൻ വേണ്ടിയാണ് അവിടുന്ന് ഉദ്ധവസ്വാമിയെ ബദര്യാശ്രമത്തിലേക്ക് അയച്ചത്. അതിനാൽ ഉദ്ധവസ്വാമി ഇന്നും ബദര്യാശ്രമത്തിൽ വസിച്ചുകൊണ്ട്, ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.

ഹരേ കൃഷ്ണ!

#ശ്രീ_നാരായണീയാമൃതരസം

നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻

Address

West Gate
Vaikom
686141

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm

Telephone

04829232750

Alerts

Be the first to know and let us send you an email when Malayalarajyam Book Depot posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalarajyam Book Depot:

Shortcuts

Share

Category