30/05/2026
ശ്രീ നാരായണീയാമൃതരസം
ദശകം എൺപത്തൊമ്പത്
ശ്ലോകം ഏഴ്
***********
ഭൃഗും കില സരസ്വതീനികട-
വാസിനസ്താപസാ-
സ്ത്രിമൂർത്തിഷു സമാദിശന്നധിക-
സത്ത്വതാം വേദിതും;
അയം പുനരനാദരാദുദിത-
രുദ്ധരോഷേ വിധൗ
ഹരേപി ച ജിഹിംസിഷൗ ഗിരിജയാ
ധൃതേ, ത്വാമഗാത്.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഹരേ കൃഷ്ണ!
ശ്രീഗുരുവായൂരപ്പാ ശരണം
ഒരിക്കൽ സരസ്വതീനദിയുടെ സമീപത്ത് വസിക്കുന്ന മഹർഷിശ്രേഷ്ഠന്മാരെല്ലാം കൂടി ഒരു സത്രം നടത്തി. ആ സത്രത്തിൽ വച്ച്, ത്രിമൂർത്തികളിൽ ആർക്കാണ് അധികം മഹത്വം എന്ന വിഷയം ചർച്ചയ്ക്ക് വന്നു. ഒടുവിൽ അതു വലിയൊരു തർക്കമായി മാറി. അത് പരീക്ഷിച്ചറിയുന്നതിന് വേണ്ടി അവർ ഭൃഗുമഹർഷിയെ ചുമതലപ്പെടുത്തി.
മഹർഷി ആദ്യം സ്വപിതാവായ ബ്രഹ്മദേവന്റെ സഭയിൽ ചെന്നു. പതിവുപോലെ ചെയ്യാറുള്ള സ്തുതിയോ നമസ്കാരമോ ചെയ്യാതെ ബ്രഹ്മാസനത്തിൽ ഒപ്പം കയറിയിരുന്നു. കോപിഷ്ഠനായ ബ്രഹ്മദേവനെ കണ്ട്, മഹർഷി അവിടെനിന്നും തിരിച്ചു കൈലാസത്തിലെത്തി.
ശ്രീപരമേശ്വരൻ, തൻ്റെ അനുജനെ കണ്ട്, സ്നേഹപൂർവ്വം ആലിംഗനം ചെയ്യാൻ മുതിർന്നു. മഹർഷി ഗൗരവത്തിൽ ശ്മശാനവാസിയായ നീയെന്നെ തൊടരുത് എന്നട്ടഹസിച്ചു. ശ്രീപരമേശ്വരൻ ജ്വലിച്ച കോപത്തോടെ മഹർഷിയെ വധിക്കാൻ ശൂലമുയർത്തി. അതുകണ്ട്, ശ്രീപാർവ്വതീദേവി ഒരു വിധം സമാധാനിപ്പിച്ച്, ഭഗവാനെ ശാന്തനാക്കി.
ഭൃഗുമഹർഷി കൈലാസത്തിൽ നിന്നും അല്ലയോ ഭഗവാനേ! ശ്രീഗുരുവായൂരപ്പാ! അങ്ങയെതാതേടി വൈകുണ്ഡത്തിലേക്ക് തിരിച്ചു.
ഹരേ കൃഷ്ണ!
#ശ്രീ_നാരായണീയാമൃതരസം
നിത്യവും ഈ പംക്തി നിങ്ങളിൽ എത്തുവാൻ Malayalarajyam Book Depot പേജ് പിന്തുടരുക.. 🙏🏻🙏🏻